Friday, July 15, 2016

മൂന്നരക്കുള്ള വണ്ടി (ചെറുകഥ)

ഇപ്പോള്‍ അയാളുടെ നടത്തത്തിനു വേഗത കൂടിയിരിക്കുന്നു..ഒറ്റയടി പാത പിന്നിടുമ്പോള്‍ മനസ്സ് കലുഷിതമാണെന്ന് മുഖഭാവം കണ്ടാല്‍ അറിയാം..സാധാരണയായി എപ്പോഴും പ്രസന്നതയോടെ കണ്ടിരുന്ന അയാളെ മഥിക്കുന്ന ചേതോവികാരം എന്തായിരിക്കാം..?
നാടും നാട്ടാരും പൂര്‍വ്വ വിദ്യാര്‍ഥികളും എല്ലാം അടങ്ങുന്ന പൌര സമിതി അദ്ധേഹത്തെ ആദരിച്ചിട്ടു അധിക നാളുകളായില്ല...സപ്തതിയുടെ പൌര്‍ണ്ണമി നിറവില്‍ നാടൊട്ടുക്ക് ആദരിച്ചപ്പോള്‍,അദ്ധേഹത്തിന്റെ മക്കളുടെ അസാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു..നാട്ടുകാരുടെ കണ്ണിലുണ്ണിയായ കുമാരന്‍ മാസ്റ്റര്‍ ജീവിത സായാഹ്നത്തില്‍ ഇത്ര അധികം വികാര വിക്ഷുബ്ദനാകണമെങ്കില്‍ തീര്‍ച്ചയായും മക്കള്‍ അദ്ധേഹത്തെ പരിചരിക്കുന്നുണ്ടാവില്ല ..അതുമല്ലങ്കില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസം കണ്ടേക്കാം....

ഞാന്‍ വളരെ ആരാധനയോടെ നോക്കികണ്ട വ്യക്തിത്വതിനു ഉടമയായിരുന്നു..ശ്രീ കുമാരന്‍ മാസ്ടെര്‍ ..കാണുന്നവരോടൊക്കെ കുശലം പറയുകയും,എത്ര തിരക്കുണ്ടായാലും ആവലാതികള്‍ പറയാനെത്തിയവരോട് നീരസ ഭാവം കാട്ടാതെ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാറുണ്ടായിരുന്ന , ആ മാഷ് തന്നെ ആണോ ഇത്?
എന്തായാലും എന്തോ പന്തികേടുണ്ട്..ഒന്നറിഞ്ഞിട്ടു തന്നെ കാര്യം മനസ്സ് മന്ത്രിച്ചു...മാഷുടെ എതിരെ നടന്നു വരികയായിരുന്ന എന്നെ ശ്രദ്ധിക്കാതെ നടന്നകന്നകലുന്നത് കണ്ടപ്പോള്‍ ഉറപ്പായി..അതോടെ ഞാന്‍ തിരുഞ്ഞു മാഷ് നടന്നു നീങ്ങിയ ഭാഗത്തേക്ക് തിരിഞ്ഞു നടന്നു..അധെഹതോടോപ്പമെത്താന്‍ അല്പം ധ്രിതിയില്‍ നടക്കേണ്ടി വന്നു...
അടുതെത്തിയതോടെ ഞാന്‍ പിന്നില്‍ നിന്നും വിളിച്ചു..''മാഷെ ഒന്ന് നില്‍ക്കൂ,,''..
കുമാരന്‍ മാഷേ ,,,,എങ്ങോട്ടാണീ ധൃതിയില്‍ പോകുന്നത്..ഇത് വരെയും താങ്കളെ ഈ വിധം കണ്ടിട്ടിട്ടില്ല അത് കൊണ്ട് ചോദിച്ചതാണ് കേട്ടോ..രണ്ടു മൂന്നു തവണയോളം വിളിച്ചപ്പോഴാണ് മാഷ് തിരിഞ്ഞു നോക്കിയത്..വിളറി വെളുത്ത മുഖത്ത് ചിരി വരുത്താന്‍ അദ്ദേഹം നന്നേ പാടുപെട്ടു..
ഒരു മാത്ര നിര്‍ന്നിമേഷനായി അദ്ദേഹം എന്നെ നോക്കിയിട്ട്, തുടര്‍ന്ന്..ആര്‍ക്കും വേണ്ടാത്ത എന്നെ എന്തിനാ മോഹനാ നീ പിന്‍ വിളി വിളിച്ചത്? ഇപ്പോള്‍ ഇറങ്ങിയാലെ മൂന്നരക്കുള്ള വണ്ടി കിട്ടുകയുള്ളൂ.....അത് കിട്ടിയില്ലെങ്കില്‍ പിന്നെ, നാളെ യല്ലേ വണ്ടിയുളൂ..അത് വരെ കാത്തു നില്‍ക്കാന്‍ വയ്യ..മോഹനാ ഞാന്‍ പോയ്കോട്ടേ?
മാഷുടെ വാക്കുകള്‍ കേട്ട് ഞാന്‍ അന്തം വിട്ടു പോയി..''എന്തായിത് ഞാന്‍ കേക്കണതു എന്റെ മാഷേ''
മാഷ്‌ എങ്ങോട്ടാ പോണത് ?''
ആര്‍ക്കും വേണ്ടെന്നോ മാഷിനെയോ?..മാഷിന് വല്ല മതി ഭ്രമം ബാധിച്ചതാകുമോ, ഒരു വേള ഞാന്‍ സന്ദേഹിച്ചു...ഒരിക്കല്‍ കൂടി മാഷോട് ചോദിച്ചു എന്തായിതൊക്കെ മാഷെ?..ആര്‍ക്കും മാഷിനെ വേണ്ടെന്നോ? ഈ നാടിനും നാട്ടാര്‍ക്കും മാഷിനെ വേണം..ഈ പുല്കൊടികള്‍ പോലും മാഷിനെ ആരാധിക്കുന്നവരാണ്..എനിക്ക് എന്റെ അച്ഛനെ കണ്ടതായി ഓര്‍മയില്ല..,,ആര്‍ക്കും വേണ്ടെങ്കില്‍ എനിക്ക് വേണം മാഷിനെ ഞാന്‍ എന്റെ ഗുരുഭൂതനെ അച്ഛന്റെ സ്ഥാനത് കണ്ടു സ്നേഹിച്ചോളാം..എന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അധെഹതിനെ മുഖത്ത് വിരിഞ്ഞ സപ്ത വര്‍ണ്ണങ്ങള്‍ എനിക്ക് കാണാനായി....

പരിസരം മറന്നു എന്നെ മാറോടണച്ചു നെറുകയില്‍ കൈ വച്ചനുഗ്രഹിച്ചു..
മോനെ,,നീ നന്നായി വരട്ടെ..വെറുതെ ഞാന്‍ ആശിച്ചു പോകുകയാണ്..നീ എന്റെ മകനായി പിറന്നിരുന്നെങ്കില്‍.....കുറെ നശിച്ച സന്താനങ്ങള്‍ക്ക് പകരം നിന്നെ പോലെ ഒരു സദ്‌ പുത്രന്‍ ഉണ്ടായിരുന്നെങ്കില്‍...

മഹാ സാഗരം നിറയെ വെള്ളമുണ്ട്..അതിലാണ് എന്റെ വാസവും.പക്ഷെ ദാഹ ശമനത്തിന് ശുദ്ധജലം തന്നെ വേണമല്ലോ..കിട്ടാ കനിയായിരുരുന്ന ആ വിശുദ്ധ ജലം നിന്നിലൂടെ ഞാന്‍ സേവിച്ചു..ഞാന്‍ നിനക്ക് ദത്തു നില്‍ക്കാം വരൂ മകനെ എന്റെ കൂടെ...മാഷ്‌ സ്വപ്നാടനത്തിലെന്ന വണ്ണം എന്റെ കൈ മുറുകെ പിടിച്ചു.....

അപ്പോള്‍ ദൂരെ നിന്ന് ഒരു തീവണ്ടിയുടെ ചൂളം വിളി ഉയര്‍ന്നു കേള്‍ക്കാമായിരുന്നു...മൂന്നരക്കുള്ള ആ വണ്ടി ചൂളമടിച്ചു കടന്നു പോയി..അകലങ്ങളിലേക്ക്....

കൃഷ്ണകുമാര്‍.കൂടാളി.
കീഴല്ലൂര്‍..

ഉ(പ)കാരം..(ചെറു കവിത)

ഉ(പ)കാരം
++++++++++++++++++++++++++++++
ഉദരചിന്തകള്‍ തന്‍ ഉള്‍താപത്താല്‍
ഉദ്ദീപിച്ചുദയം കൊണ്ടതാകയാല്‍
ഉദയകാലെ പുറപ്പെട്ടു പോന്നു
ഉദയാസ്തമന കാഴചകള്‍ കാണാന്‍

ഉപായങ്ങേറെകാണും പറയാന്‍
ഉഭയ സമ്മതങ്ങള്‍ ആരുമോര്‍ക്കില്ല
ഉപചാപകര്‍ക്കെണ്ണമില്ലാ നാട്ടില്‍
ഉപകാരം ചെയ്യാനാര്‍ക്കുണ്ട് നേരം.

ഉമയെപോലെ കണ്ണഴകാര്ന്നവള്‍
ഉത്തമാംഗനമാര്‍ തന്‍ സപ്രമഞ്ചലില്‍
ഉത്തരീയങ്ങള്‍ അടിമപെടുതുവോര്‍
ഉത്തരവാദിത്വങ്ങളമ്പേ മറക്കുന്നു...

ഉചിതമെന്നോര്‍ത്ത് ഞാന്‍ ചൊന്നതില്‍
ഉപമ പോരെന്നു തോന്നുവോര്‍ക്ക്
ഉരിയാടാതെ,മണ്ടി പോയിടാം ഞാന്‍
ഉത്രാട പാച്ചിലില്‍ അലിഞ്ഞു തീരാന്‍.
----------------------------------------------------

കൃഷണ കുമാര്‍ എം.വി
കൂടാളി.

കൊഴിഞ്ഞ പൂക്കള്‍ മൊഴിഞ്ഞ വരികള്‍.. (ചെറുകഥ)

'' വേലിക്കരികിലാണ് വീണു കിടക്കുന്നുവെങ്കിലും,സൌഗന്ധികങ്ങളായ ചെമ്പക മലരുകളെ ചവിട്ടാതിരിക്കാന്‍ പ്രത്യകം ശ്രദ്ധിച്ചു''..
എവിടെയോ വായിച്ച നോവലിന്റെ തുടക്കമൊന്നുമല്ല കേട്ടോ! പുതുമയില്ലാതെ തുടരുന്ന എഴുത്ത് രീതികൊണ്ടാവാം., ആസ്വാദകരുടെ പ്രീതി നേടാന്‍ കഴിയാത്തത്..ശുഷ്കമായ ലൈകും കമന്റ്‌ കാരണം മനസു മുരടിച്ചു പോകുമെന്ന ഭയം മൂലം പുതിയ വഴി കണ്ടു പിടിക്കാന്‍ വേണ്ടി, ആസ്വാദകരുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ വേണ്ടി , രാജന്‍റെ മനസ്സ് നിര്‍ദ്ദേശിച്ച വരികളാണ് മേല്‍ ഉദ്ധരിച്ചത്....തുടക്കം കെങ്കേമം ആയാലേ വായനക്കാര്‍ക്ക് സുഖം കിട്ടുകയുള്ളത്രേ..അതും ''അങ്ങേര്‍'' പറഞ്ഞു തന്നതാണ്..മനുഷ്യ ശരീരത്തെ നിയന്ത്രിക്കുന്ന മസ്തിഷ്കത്തിനകത്തു ഉച്ചിയില്‍ നില്‍ക്കുന്ന വ്യക്തിയയാതിനാല്‍ അദ്ദേഹത്തോട് വല്ലാത്ത വിധേയത്വമുണ്ട്...ഇനി എന്താണ് എഴുതുക? ഞാന്‍ ''അണ്ണനോട്'' ചോദിച്ചു..ബഹുമാനം മൂത്ത് മനസിനെ അണ്ണാ എന്നും വിളിക്കാന്‍ തുടങ്ങി..അദ്ദേഹം .തെല്ലിട മൌനിയായി.. ആലോചിക്കുകയാവണം....

''അണ്ണാ നമിച്ചിരിക്കുന്നു..തുടക്കം ഗംഭീരം..ഇതിനു കുറെ ലൈക്കുകളും, കമന്റ്‌ കളും കിട്ടും അണ്ണന്‍ നോക്കിക്കോ...

''അണ്ണാ നമിച്ചിരിക്കുന്നു..''

അണ്ണന്‍ ഉഷാറായി..വാക്കുകള്‍ അനസ്യൂതം ബഹിര്‍ഗമിച്ചു കൊണ്ടിരുന്നു..കേള്‍ക്കുന്നതൊക്കെ മനസ്സില്‍ സൂക്ഷിക്കാമെന്ന് വച്ചാല്‍ നടക്കില്ല..എന്റെ ഐ.ക്യു.ലെവല്‍ വെരി പുവര്‍ ആണ് മാഷേ..അത് കൊണ്ട് തന്നെ എല്ലാം എഴുതി എടുക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല..മടിയുടെ ആശാന്‍ ആണേ..പിന്നീടാവാമെന്നു നിരീച്ചാല്‍ തീര്‍ന്നു കഥ..ഒന്നിനും ഒരു തുമ്പും വാലും ഉണ്ടാവില്ല..ഓര്‍മ്മയുടെ ചില്ലുജാലകം മാറാല പിടിച്ചു കിടക്കുന്നതിനാല്‍ തുറന്നു കിട്ടാന്‍ വലിയ പാടാണ്..ഇപ്പോള്‍ മാറാല ഒക്കെ തൂത്ത് വൃത്തിയാക്കിയിരിക്കുന്നു..ശരി,,എങ്കില്‍ എഴുതാന്‍ തുടങ്ങിക്കോളൂ..

കട്ടിയുള്ള കണ്ണടയാണ് ഇപ്പോള്‍ ഉപയോഗിച്ച് വരുന്നത്..ലിനന്‍ കൊണ്ട് തുടച്ചു യഥാ സ്ഥാനത് ഉറപ്പിച്ചു..പുതുതായി വാങ്ങിയ ഹീറോ പേനയില്‍ ബ്രില്ലിന്റെ മഷി നിറച്ചു..നീല മഷി തന്നെ വേണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്..എഴുത്ത് പെഡും പുതിയതാണ്..പഴയതിന്റെ ക്ലിപ്പ് ഒടിഞ്ഞിരിക്കുന്നു..എഴുതാന്‍ ഒരു ബണ്ടില്‍ എ4 സൈസ് കടലാസ്സും റെഡി ആണ്..പിന്നെന്താ എഴുതാന്‍ അമാന്തം?
''അണ്ണന്‍ ''വഴക്ക് പറയാന്‍ തുടങ്ങിയാല്‍ നിര്‍ത്തില്ല...
''അല്ലങ്കിലും നീ പണ്ടേ ഉഴപ്പനാണ്..ഒന്നിനും ഒരു അടുക്കും ചിട്ടയും ഇല്ല കേട്ടോ..അത് നീ മാറ്റാതിടത്തോളം നിന്നെ ആരും ഇഷ്ടപെടില്ല..
മതി അണ്ണാ..വഴക്ക് നിര്‍ത്തിയിട്ടു,എഴുതാനുള്ള ആശയം പറഞ്ഞു താരൂ..ഞാന്‍ കേണു.

''ചെമ്പക മലരുകളെ ചവിട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു എന്ന് എഴുതിയല്ലോ അല്ലെ? എഴുതി അണ്ണാ എഴുതി..ഓക്കേ ഇനി അടുത്ത ലൈന്‍ പിടിച്ചോളൂ!

''വാടിയതെങ്കിലും അഴകാര്‍ന്ന ചെമ്പക പൂക്കള്‍..അവ ഞെട്ടറ്റു വീണു കിടക്കുന്നത് കണ്ടു നില്കാന്‍ കഴിയാതെ മിഴികളടച്ചു, നോവിക്കാതെ കടന്നു പോയി..'' ഇപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്, വാചകങ്ങള്‍ പറഞ്ഞു തരുമ്പോള്‍ ''അണ്ണന്റെ'' ശബ്ദം വല്ലാതെ ഇടറിയിരുന്നു..

എന്താ അണ്ണാ ഇങ്ങനെ? വലിയ ധൈര്യ ശാലി ആണെന്നാണല്ലോ വെപ്പ് ഉള്ളു പിടയുന്നതെന്തേ?
''എന്തരു പറ്റി? തള്ളെ യവന്‍ ആള് പുലിയാണ് എന്നൊക്കെ ചുമ്മാ ആള്‍ക്കാര്‍ പറയുന്നതാവും അല്ലെ?
അതല്ല..''അപ്പി നിനക്കതൊന്നും പറഞ്ഞാല്‍ തിരിയൂലാ..''

ചെമ്പക പൂവുകള്‍ വാടി കൊഴിയരുത്..അവ വാടാതെ നെഞ്ചോട്‌ ചേര്‍ത്ത് വക്കണം....കാമനകള്‍ ഉണര്‍ത്തുന്ന മധുരമ്പന്റെ ശരങ്ങളാണ് അവ..ചെമ്പക മലരുകള്‍ ഒരിക്കലും വാടരുത് ഉണ്ണീ,,വാട്ടരുത്..നിലയും ,വിലയും മറന്നു വാവിട്ടു പോട്ടികരയുകയാണ് അണ്ണന്‍..,,
എഴുത്ത് ഗംഭീരമാക്കാന്‍ വേണ്ടി കട്ടിയുള്ള കണ്ണട ധരിച്ച ഞാന്‍ അണ്ണനെ എങ്ങിനെ സ്വാന്തന പെടുത്തു മെന്നറിയാതെ കുഴങ്ങി....
---------------------------------------------------------------------------
''രാജേട്ടാ..ഏയ്‌ രാജേട്ടാ എന്തൊരു അതിശയത്തിന്റെ ഉറക്കാപ്പാ ഇത് ?ഒന്നെണീറ്റാട്ടെ..നമ്മളെ വീട്ടിലെത്തി....മഴപാറ്റലണ്ട്...ബേം..കീ..ബേം...കീ..''..
കണ്ണ് തുറന്നു നോക്കിയപ്പോള്‍ കാറിന്റെ ഡോര്‍ തുറന്നു പിടിച്ചു കൊണ്ട് സുധ മുന്നില്‍ നില്‍ക്കുന്നു..

''അല്ല..അണ്ണന്‍ എവിടെ? ചെമ്പക പൂക്കള്‍ എവിടെ? ''

എന്ത്? സുധ എന്നെ സൂക്ഷിച്ചു നോക്കി.''.നൊസ്സ് ലേശം കൂടുന്നുണ്ട് രാജേട്ടാ ഇങ്ങള്‍ക്ക്‌ കേട്ടാ..കണ്ണൂര് നാരായണന്‍ കുട്ടി ഡോക്ടറെ ഒന്ന് കാണിക്കാം നമുക്ക്.''
.
കണ്ണ് തിരുമ്മി നോക്കി..ശരിയാണല്ലോ ..ഇപ്പോള്‍ വീട്ടു പടിക്കലാണല്ലോ..

സുധയുടെ വാക്കുകള്‍ ഉച്ചത്തില്‍ ഉയര്‍ന്നു കേള്‍ക്കാം..''ഗുരുവായൂര്‍ പോയി കുളിച്ചു തൊഴുതാല്‍ എല്ലാം മാറുന്നു വിചാരിച്ചതാ..ഇനി ഒറ്റ വഴിയെ ഉള്ളൂ,,ചെവിയില്‍ വയ്ക്കുന്ന കുന്തവും..മേശപുറത്തു ഞെക്കി കളിക്കുന്ന കുന്തവും എടുത്തു ഞാന്‍ അട്ടത്ത് കൊണ്ടിടും നോക്കിക്കോ!''

(എന്റെ മോനോഗതം.).മാനസ പൂവാടിയില്‍ വിരിഞ്ഞു നില്‍ക്കുന്ന മലരുകളുടെ സൌന്ദര്യത്തെ കുറിച്ച് ഈ നാട്ടിന്‍ പുറത്തു കാരിക്കെന്തറിയാം..തികട്ടി വന്ന വാക്കുകള്‍ വിഴുങ്ങി..
--------------------------------------------------------------------------------
സുധേ ചെമ്പരത്ത്യാദി വെളിച്ചെണ്ണ തയ്യാറാക്കി വച്ചിട്ടുണ്ട്..അത് തേച്ചു കുളിച്ചാല്‍ നിന്റെ അഴകാര്‍ന്ന കാര്‍ക്കൂന്തലുകള്‍ക്ക് എന്ത്നല്ല വാസന ആണെന്നറിയോ? അപൂരവ്വമായി മാത്രം ചിരിച്ചു കാണുന്ന അവളുടെ നുണകുഴികളില്‍ വര്‍ണ്ണ രാജികള്‍ പൂക്കുന്നത് ഞാന്‍ കൌതുകത്തോടെ നോക്കി നിന്നു....
കിഴക്കേ മൂലയില്‍ വേലിക്കരികെ ചെമ്പകം പൂത്തു നില്‍ക്കുന്നത് അപ്പോള്‍ മാത്രമാണ് എന്റെ ശ്രദ്ധയില്‍ പെട്ടത്..

കൃഷ്ണ കുമാര്‍.കൂടാളി.
ഗോകുലം, കീഴല്ലൂര്‍..

പ്രവാസ തീര്‍ത്ഥക്കരയില്‍ (സഹകാര്യം മാസികയില്‍ അച്ചടി മഷി പുരണ്ട് എന്റെ പ്രവാസ കഥയുടെ രണ്ടാം ഭാഗം)

'പ്രവാസ കാഴച്ചകളെ പറ്റി തന്നെ..ഇതിനു മുന്‍പ്. ഒരു ഭാഗം പോസ്റ്റ്‌ ചെയ്തിരുന്നു,,അതിന്റെ തുടര്‍ച്ചയായുള്ള ഭാഗവും ഇപ്പോള്‍ പോസ്റ്റ്‌ ചെയ്യുകയാണ്..ഇതും ഒരു റീ പോസ്റ്റ്‌ തന്നെ..അല്പം ഭേദഗതിയോടെ..സദയം സമര്‍പ്പിക്കട്ടെ..''

പ്രവാസ തീര്‍ത്ഥക്കരയില്‍...
======================
അരുണോദയത്തിനു അര നാഴിക കൂടി യുണ്ട്, ബാലാര്‍ക്കന്‍ കിഴക്ക് അരുണിമ പടര്‍ത്തി എഴുന്നെള്ളി വരാന്‍ അല്പം കൂടി കഴിയണം എന്നും പതിവുള്ളതാണ് വെളുപ്പിനെ എഴുനേറ്റു പ്രഭാത കര്‍മ്മങ്ങള്‍ കഴിച്ചു കുറച്ചു നേരം വിശാലമായ പുരയിടത്തിലൂടെ നടത്തം..വ്യായാമം നല്ലതാണല്ലോ?

അൽ- അറേബ്യ യുടെ വിശാലമായ ക്യാമ്പിന്റ കൂറ്റന്‍ ഇരുമ്പ് ഗേറ്റ് തുറന്നിടുന്നത് അതി രാവിലെ തന്നെ ആണ്,കൃത്യം 5.30 മണിക്ക് തന്നെ തുറന്നിടാറുണ്ട്.അത് ഒരു ശീലത്തിന്റെ ഭാഗമാണ്. തുരുമ്പിച്ച ഗേറ്റ് മലര്‍ക്കെ തുറക്കുന്നത് വളരെ പാടുപെട്ടാണ്, കാരണം രണ്ടു വശത്തെക്കും തുറക്കാന്‍ അടിയില്‍ ഇപ്പോള്‍ ചക്രങ്ങള്‍ ഇല്ല.അതെല്ലാം പഴകി ദ്രവിച്ചു പോയിരിക്കുന്നു.മാറ്റിയിടാന്‍ കഫീലിനോട്പറയാമെന്നു വച്ചാല്‍ അങ്ങേരെ കാണാന്‍ വേണ്ടി ബദിയ വരെ പോകേണ്ടേ.
അല്‍ അറേബ്യയുടെ ഗേറ്റ് തുറക്കുമ്പോള്‍ തന്നെ ന്യൂ സനയ ( industrial area) ഭാഗത്തുള്ള ''ആറാംകോയുടെ'' വലിയ പുക കുഴല്‍ കാണാം,നിത്യവും തീ തുപ്പുന്ന പുക കുഴല്‍,ആകാശം മുട്ടെ തീ തുപ്പിക്കൊണ്ടിരിക്കും.തീ എന്നാല്‍ അഗ്നി യാണല്ലോ,അഗ്നി ശകുനം ശുഭോദാര്‍ക്കമാണ്..അഗ്നിയാല്‍ തപിക്കുന്ന ഹൃദന്ത വാസം കൊണ്ട് ചിന്തകള്‍ക്ക് തീഷ്ണത ഏറിയിരിക്കുന്നു...വടക്ക് ഭാഗത്തുള്ള ''ആരാംകോ'' ചേതോഹരം തന്നെ ആണ്.എണ്ണ ശുദ്ധീകരണ ശാല..അനേകം പുക കുഴലുകള്‍ വേറെയും ഉണ്ട്..അവയെല്ലാം കറുത്ത ചാര പുകയാണ് ചവച്ചു തുപ്പുന്നത്.സാങ്കേതിക വൈഭവം കൊണ്ട് ലോകോത്തരമായ നിര്‍മ്മിതികള്‍ ഗള്‍ഫില്‍ ഉടനീളം ഉയരുന്നതിന്റെ ഭാഗമായി അവിടെയും അതി വേഗം കെട്ടിടങ്ങളും റോഡു കളും കമാനങ്ങളും ഉണ്ടായി കൊണ്ടിരിക്കുന്നു,സമാരക്കിന്റെ ഭാഗമായ ട്രെയിനിംഗ് സ്കൂള്‍ ന്റെ നിര്‍മ്മാണതിനാണ് ഞങ്ങള്‍ അവിടെ എത്തി ചേര്‍ന്നത്‌, തികച്ചും വത്യസ്ഥ മായ നാടും, അപരിചിതമായ ചുറ്റുപാടുകളും, അറിയപെടാത്ത നിയമ സംഹിതകളും, ആദ്യ നാളുകള്‍ തീര്‍ത്തും അസഹനീയമായിരുന്നു.
അല്‍ അറേബ്യ ( എന്റെ വിശാലമായ സാമ്രാജ്യം) ഏകദേശം 10 ഏക്കര്‍ ച്ചുട്ട്വുള്ള വിശാലമായ ക്യാമ്പ്‌.അതിലെ അന്തേവാസികളില്‍ മനുഷ്യ വര്‍ഗത്തില്‍ പെട്ട ഒറ്റ വ്യക്തി ഞാനാണ്..പിന്നെ ഉള്ള വര്‍ഗ്ഗങ്ങളില്‍ നയന ഗോചര മായത് കുറെ പൂച്ചകള്‍, ഇടയ്ക്കു മതിലിനെ ഇടയിലൂടെ കടന്നെത്തുന്ന നായകളും ,അപൂര്‍വ്വമായി ചില ആടുകളും, ആടുകള്‍ വരുന്നത് തെല്ലകലെ ഉള്ള ''മസ്ര''( കൃഷിയിടം) യില്‍ നിന്നാവണം. ചില ഉരഗ ജീവികളെയും ഇടയ്ക്കു കാണാറുണ്ട്.അവറ്റകള്‍ക്ക് ഒരു ദ്രോഹവും ചെയ്യാത്തത് കൊണ്ടോ എന്തോ നാളിതു വരെയായി എന്നെയും ഉപദ്രവിച്ചിട്ടില്ല.
അല്ലെങ്കിലും ഉരഗ ജീവികളോ, നാല്‍ക്കാലികളെയോ അല്ല നാം പേടിക്കേണ്ടത്, അവറ്റകളെയൊക്കെ ഉപ്രദ്രവിച്ചാല്‍ മാത്രമേല്ലേ, തിരിഞ്ഞു കുത്തുകയുള്ളൂ.ഇരുകാലികള്‍ അങ്ങിനെ അല്ലല്ലോ ?.ഓന്തിനെ പോലെ വേഷ പകര്‍ച്ച നടത്തുന്ന ഇരുകാലികളെ ആണ് ഏറ്റവും ഭയക്കേണ്ടത്..കാവല്‍ പുരയില്‍ കറങ്ങുന്ന കസേരയിരില്‍ ഇരുന്നു ദിവാസ്വപ്നം കണ്ടിരിക്കെ കൂറ്റന്‍ ഗേറ്റ് തള്ളി തുറക്കുന്ന ശബ്ദം കേട്ട് അവിടേക്ക് ഓടിച്ചെന്നു..ഡ്രൈവര്‍ ഹോസ്നി അബ്ദുള്ള ആണ്..ഇന്ന് എന്ത് പ്രാന്തും കൊണ്ടാണാവോ അവന്‍ വരുന്നത്?..

എന്നെ കണ്ടയുടെനെ പുകയില കറ പുരണ്ട പല്ലുകാട്ടി ചിരിച്ചു,ഗംഭീര ചിരിയൊക്കെ ആവും ആദ്യം,ലേശം കിറുക്കു ഉണ്ടോ എന്ന് സംശയമുണ്ട്...സംബന്തമില്ലാത്ത കാര്യമാകും ചിലപ്പോഴോക്കെ പറയാറുള്ളത്.മസ്രിയാണ് (ഈജിപ്ഷ്യന്‍) അതിന്റെ ചാടി കളിയും ചിലപ്പോഴൊക്കെ ഉണ്ടാകാറുണ്ട്.കമ്പനി ഓഫീസ്ന്റെയും ഈ കമ്പൌണ്ടിന്റെയും പ്രധാന കണ്ണിയാണ് ഹോസ്നി അബ്ദുള്ള
.
''കേഫ ഹാലക്ക്, എഷലോനക്ക്‌ ഭായി ?''
'അല്‍ഹം ദുരില്ലാഹ് ''
തയ്യിബ്..മാഷി..
കുല്ലു തമാം..മാമ, ബാബ കുല്ലും? (എന്ന് വച്ചാല്‍ നിനക്കും അച്ഛനും അമ്മയ്ക്കും ഒക്കെ സുഖമല്ലേ എന്ന്?)
എന്നിട്ട് പിന്നൊരു ചോദ്യമുണ്ട്..

കേഫ് അമിതാബ് ബച്ചന്‍?
കണ്ടുമിട്ടുമ്പോള്‍ ഉള്ള പതിവുള്ള ചോദ്യമാണ്
നിനക്ക് സുഖമാണോ? അമിതാബ് ബച്ചന് സുഖമാണോ എന്ന്
ഈജിപ്ടു കാര്‍ ഹിന്ദി സിനിമയും അമിതാബ് ബച്ചനെയും ഇഷ്ടപെടുന്നവരാണ്, എല്ലാ ഇന്ത്യ കാരെയും ഹിന്ദി എന്നാണ് വിളിക്കുക.അവര്‍ക്ക് കേരളവും അറിയാം പക്ഷെ കേരളം എന്നാല്‍ വേറെ ഏതോ രാജ്യമെന്നാണ് അവിടുത്ത്കാരുടെ ധാരണ.അത്തരം ധാരണക്ക് ഇടയാക്കിയത് മലയാളികള്‍ തന്നെ ആണ് എന്നതാണ് വസ്തുത
ആരെങ്കിലും നാടെതാണെന്ന് ചോദിച്ചാല്‍ ഉടനെ ഉത്തരം ''കേരള'' എന്നാകും.അങ്ങിനെ പറഞ്ഞു പറഞ്ഞു കേരളം അവരുടെ കണ്ണില്‍ ഇന്ത്യക്ക് പുറത്തായി.അല്‍ ഹിന്ദ്‌ എന്നാണ് ഇന്ത്യയെ അറബി നാട്ടുകാര്‍ വിളിക്കുന്നത്‌.അതില്‍ അഭിമാനം ഉള്ളതിനിലാല്‍ ഹോസ്നി അബ്ദുള്ളയുടെ ചോദ്യത്തിന് ഞാന്‍ ഇങ്ങനെയേ ഉത്തരം പറയാറുള്ളൂ..അന ഫില്‍ ഹിന്ദ്‌..( ഞാന്‍ ഇന്ത്യ ക്കാരന്‍ ആണെന്ന്)
.
രണ്ടു മൂന്നു ആഴ്ച കൂടുമ്പോഴാണ് ഹോസ്നി അബ്ദുള്ള .വന്നാല്‍ ഒന്ന് രണ്ടു മണിക്കൂര്‍ നേരം ഇരിക്കും..നിസ്കാര സമയത്താനെങ്കില്‍ മുസല്ല ചോദിച്ചാല്‍ എടുത്തു കൊടുക്കും..ഹോസ്നിയുടെ ബാങ്ക് വിളി കേള്‍ക്കാന്‍ ഒരു ഇമ്പമുള്ളതാണ്...രണ്ടു റക്കാത്ത് നിസകരിച്ചിട്ടെ മടങ്ങാറുള്ളൂ..

,ഇവിടുത്തെ കമ്പനി വക സ്റ്റോറില്‍ നിന്ന് ഇലക്ട്രിക്‌ കേബിള്‍ എടുക്കാനാണ് ഇത്തവണ വന്നത്..അവനെ കൂടാതെ കഫീലിന്റെ അനുജന്‍ മുഹമ്മദ്‌ മൂസ മോജേല്‍ വരാറുണ്ട്...നാളെ അയാള്‍ വന്നേക്കും എന്ന് ഹോസ്നി അബ്ദുള്ള പറഞ്ഞു...ദൈവമേ ഇനി എന്തൊക്കെ പഴി കേള്‍ക്കേണ്ടി വരും? മനം തപിച്ചു...
എന്റെ മുഖ ഭാവം കണ്ടു അവന്‍ പറഞ്ഞു..

'' മാഫി മുഷ്കില്‍ ഭായി....സവസവ ഈജി അബ്ദുള്ള അല്‍ സുവൈദി''
പേടിക്കേണ്ട മുതലാളിയും വരുന്നുണ്ടെന്നു....

അദ്ദേഹം മനുഷ്യ പറ്റുള്ള ആളാണ്. യഥാര്‍ത്ഥത്തില്‍ കമ്പനി മുതലാളി അബ്ദുള്ള അല്‍ സുവൈദി ആണ്
അദ്ധേഹത്തിന്റെ വരവ് കാത്തിരിക്കുകയായിരുന്നു.ശമ്പളം കൂട്ടി തരാന്‍ പറയണം..ഒരു നിമിഷം കൊണ്ട് എന്റെ ചിന്തകള്‍ , മരതക കാടുകളുള്ള കേരളത്തിലെ കൊച്ചു ഗ്രാമത്തിലെ ഒരു പെണ്കൊടിയെതേടിച്ചെന്നു..എന്റെ ഭാര്യ സുനന്ദ..
അവള്‍ ഇപ്പോള്‍ എന്തെടുക്കുകയാവും? മനസ്സ് ലോലമായി....
താല്‍ക്കാലിക മെങ്കിലും വിരഹദു:ഖ ത്തിന്റെ തീവ്രത അറിയാത്ത പ്രവാസികള്‍ കുറവായിരിക്കും..കെട്ട് താലി അണിഞ്ഞു കൂടെ കഴിഞ്ഞത് എണ്ണികൊണ്ട് പതിനാല് നാളുകള്‍..... പതിനഞ്ചാം നാള്‍ കടല്‍ കടന്നു മണലാരണ്യത്തില്‍ എത്തിയതല്ലെ..വിരഹിണിയായ എന്റെ സുനന്ദയുടെ പ്രണയ ലേഖനം പലകുറി വായിക്കലാണ് ഏകാന്തതയുടെ വിരസത മാറ്റാനുള്ള ഒറ്റ മൂലി..
വൈകുന്നേരങ്ങളില്‍ സില്‍വര്‍ റോക്ക്സ് ലെ നൈനാന്‍ കോശിയും,ജോണേട്ടനും, കൂടി യുള്ള നര്‍മ്മ സംഭാഷനത്താല്‍ ഉള്ളില്‍ ഘനീഭവിക്കുന്ന വിങ്ങലുകള്‍ ചിലതെല്ലാം അലിഞ്ഞു പോകും..ഇന്ന് ജോണെട്ടനു ദമ്മാം വരെ പോകണം എന്നാണ് പറഞ്ഞത്.നൈനാന്‍ വൈകിട്ട് ഇങ്ങോട്ട് വരുമെന്ന് പറഞ്ഞിട്ടുണ്ട്.വര്‍ത്തമാന സൂര്യന്‍ മദ്ധ്യാഹ്നതില്‍ തലയ്ക്കു മീതെ ചൂട്ടു പിടിച്ചു നില്‍ക്കുന്നു.വയറില്‍ കാഹളം മുഴങ്ങി തുടങ്ങി..വിശന്നു പൊരിയുന്ന വയറിനോട് വേദാന്തം ചൊല്ലിയിട്ട്‌ കാര്യമില്ലല്ലോ..വല്ലതും വച്ച് കഴിക്കാന്‍ നോക്കട്ടെ..പാചകം ഇപ്പോള്‍ വഴങ്ങി തുടങ്ങിയിരിക്കുന്നു...വളയിട്ട കൈകളുടെ കൈപുണത്തെ കുറിച്ച് ഇപ്പോള്‍ ഓര്‍മ്മ വരുന്നു..അമ്മ തയ്യാറാക്കിയ ഉപ്പിലിട്ട മാങ്ങയുടെ കൂടെ പച്ച മുളക് കീറിയിട്ടതും കൂട്ടി ഒരു പിടിപിടിച്ചാല്‍..ആഹാ വായില്‍ കപ്പ്ലോടും..സുനന്ദയുടെ സ്പെഷല്‍ ഡിഷായ അവിയല്‍.. തേങ്ങാ ചമ്മന്തി ഇവയൊക്കെ മാനസ്സിലേക്ക് ഓടി എത്തിയപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു..കഴിഞ്ഞ ഓണത്തിന്,ബത്തയില്‍ പോയി ഞാനും നൈനാന്‍ ഭയി യും കൂടി തൂശനിലയും..പച്ചക്കറികളും,,പാലക്കാടന്‍ മട്ടയരിയും. വാങ്ങി കൊണ്ട് വന്നു ഞങ്ങളാല്‍ ആവും വിധം അവിയല്‍, കൂട്ടുകറി, തോരന്‍,പപ്പടം, പാലട ഇത്യാതി കളൊക്കെ ഒരുക്കി നിറഞ്ഞ മനസ്സോടെ ഓണം ഉണ്ണുകയും, അതിന്റെ ഫോട്ടോ എടുതയക്കുകയും ചെയ്തിരുന്നു,,അച്ഛന്‍ എഴുതുന്ന കത്തില്‍ നാല് വരി വാചകം അമ്മ എഴുതിയത് ഇപ്പോഴും ഓര്‍മ്മ വരുന്നു..

''എന്റെ മോന്‍ ദുബായ് കാരനായിട്ടും'',..നല്ല വെട്ടത്തില്‍ ഉണ്ണാനുള്ള യോഗമില്ലാതായല്ലോ മോനെ..രാജകുമാരനെ പോലെ ആയിരുന്നല്ലോ എന്റെ മോനിവിടെ..അമ്മയുടെ വാക്കുകള്‍ മുറിഞ്ഞു പോകുന്നത് ഇവിടെ ഇരുന്നു കൊണ്ട് ഞാനറിയുന്നു...

പ്രവാസം പ്രഹേളികയായി തുടരുമ്പോള്‍ നെടുവീര്‍പ്പുകള്‍ ഉണ്ടാകും..അമ്മയെ കുറിച്ചും,വിരഹിണി സുനന്ദയെ കുറിച്ചും ഉള്ള ഓര്‍മ്മകള്‍ മാറ്റി വച്ചു കൊണ്ട് അബ്ദുള്ള സുവൈദിയെ കുറിച്ച് മാത്രം ചിന്തിച്ചു...നാളെ നേരം വെളുത്താല്‍ ദമ്മാമില്‍ നിന്ന് കുറച്ചു തൊഴിലാളികള്‍ വരുന്നുടത്രേ,,അവര്‍ക്ക് താമസ സൗകര്യം ഒരുക്കി കൊടുക്കണം..അതെന്റെ ഉത്തരവാദിത്വമാണല്ലോ..
നൈനാന്‍ കോശിക്കും, ജോണെട്ടനും സ്ഥലം മാറ്റം ആണത്രേ,,ദാമ്മാമിലേക്ക്..ഞാന്‍ യാത്ര അയക്കാന്‍ പോകുന്നില്ല..അല്ലെങ്കിലും..പ്രിയപ്പെട്ടവരേ യാത്ര അയക്കുന്നത് അത്ര സുഖകരമല്ലല്ലോ....
അസ്തമയ സൂര്യന്‍ പടിഞ്ഞാറ് ആറാംകോ യുടെ എണ്ണശുദ്ധീകരണ ശാലയിലെ തീതുപ്പുന്ന പുകക്കുഴലിന്‍ ഇടയിലൂടെ താണ് ചരിഞ്ഞു ഊര്‍ന്നു പോയത് എവിടെക്കാണാവോ....?!!

(പ്രവാസ കഥകള്‍ ഇവിടെ അവസാനിക്കുന്നില്ല..തുടരുക തന്നെ ചെയ്യും,,,)

കൃഷ്ണ കുമാര്‍.കൂടാളി.
കീഴല്ലൂര്‍..

പ്രവാസ കാഴ്ച -1 (സഹകാര്യം മാസികയില്‍ അച്ചടിച്ചു വന്ന എന്റെ ചെറുകഥ)

അച്ചടി പ്രസിദ്ധീകരണത്തില്‍ മഷി പുരണ്ട എന്റെ കഥ..
=======================================================
കൊച്ചി ആസ്ഥാനമായുള്ള സഹാകാര്യം..മാസികയില്‍ (ഡിസംബര്‍ ലക്കം 2015) അച്ചടിച്ച്‌ വന്ന കഥ..

ഒരു പ്രവാസ കാഴ്ച...23.11.2015.
============================
( ദീര്‍ഘ കാലം സൗദി അറേബ്യയില്‍ പ്രവാസ ജീവിതം നയിച്ചപ്പോള്‍ അവിടെ കണ്ട നേര്‍ക്കാഴച്ചകളുടെ ഒരു തനി ആവര്‍ത്തനം ആണ് ഇവിടെ ഞാന്‍ കുറിക്കുന്നത്..ഒരു കഥാ രൂപത്തില്‍..കഥയിലും കഥാ പാത്രങ്ങളിലും അല്പം മേമ്പോടികള്‍ ചേര്‍ത്തിട്ടുണ്ട്..

നേര്‍ക്കാഴ്ച..ഇവിടെ തുടങ്ങുന്നു..
അൽ ഖർജ് റോഡിൽ പതിവിലേറെ വാഹനങ്ങളുടെ തിരക്കെറിയിരിക്കുന്നു.ഇടതടവില്ലാതെ ചീറിപോകുന്ന വാഹനങ്ങളുടെ ദൂര കാഴ്ച.എത്ര മനോഹരം... സമയം സായം സന്ധ്യാ നേരമായിരിക്കുന്നു.കൂടണയാൻ കാത്തിരുന്ന വെള്ള കൊറ്റികള്‍ കലപില കൂട്ടി പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് ചിറകടിച്ചു പോയി ലയിച്ചു ചേരുന്നു.... സമയം എത്ര ആയി കാണും?കൈയിൽ കെട്ടിയിരുന്ന വാച്ചിന്റെ ബാറ്റെരി തീര്ന്നു പോയിരിക്കുന്നു....വെള്ളിയാഴ്ച പറ്റിയാൽ ബത്ത വരെ പോകണം ...ഉപ്പു തൊട്ടു കര്പ്പൂരം വരെ വാങ്ങേണ്ടിയിരിക്കുന്നു....!!
പന്ത്രണ്ടാം നമ്പർ പാലം ഇറങ്ങി യു ടെണ്‍ ചെയ്തു പോകുന്ന വാഹനങ്ങളുടെ ഹെഡ് ലാംബിലെ ഹാലോജെൻ വെളിച്ചം, കാവൽ പുരയിൽ തട്ടി പ്രതിധ്വനിക്കുന്നു.. അല്‍ ആറബി കമ്പനിയുടെ വിശാലമായ കോമ്പൌണ്ടില്‍, പതിയുന്ന ആ പ്രകാശ ധോരണി പ്രതീക്ഷയുടെ തിരി നാളമായി തോന്നുന്നു....നൈനാൻ കോശി വരേണ്ടുന്ന സമയമായല്ലോ? എന്താ വരാത്തത്? ഒന്ന് പോയി നോക്കിയാലോ?
വേണ്ട കുറച്ചു കൂടി കാത്തിരിക്കാം..അറബി പിള്ളേരെ കരുതിയിരിക്കണം ..കുറെ പീക്കിരികൾ ഉണ്ട്..കാപ്പിരികളെ പോലെ തോന്നിപ്പിക്കുന്നവരാണ്, അവർ...തുരുമ്പടുത്ത പ്രധാന ഗേറ്റ് മലർക്കെ തുറന്നിടും..കഷ്ടക്കാലത്തിനു ആ സമയത്താവും കമ്പനി സൂപ്പർ വൈസർ ചെക്കിങ്ങ് നു വരുന്നത്.എന്നിട്ട് വേണം മുതലാളിയുടെ കാതിൽ ഓതി കൊടുക്കാൻ..വേണ്ട പൊല്ലാപ്പിനൊന്നും വയ്യ...ആ സമയത്താന് ഗേറ്റിൽ മുട്ടുന്നത് കേട്ടത്..കൂയീീീ നീട്ടി വിളികെട്ടാലറിയാം ...നൈനാൻ ആണ് ..നൈനാന്റെ സിഗ്നൽ ആണത്..ഭായി ഗേറ്റ് തുറന്നു വന്നോളൂ..
ഏകദേശം 10 കൊല്ലം മുൻപ് വൃശ്ചികം തോല്ക്കുന്ന തണുപ്പുള്ള ഒരു രാത്രിയിലാണ് നൈനാൻ ഭായിയെ ആദ്യമായി കണ്ടുമുട്ടിയത്‌..സില്‍വര്‍ റോക്സ് ന്റെ വിശാലമായ ക്യാംബിനകത്തു ആദ്യം കാണുന്നത് പുലതകിടിയും ഇരിക്കാനുള്ള ചാരു ബഞ്ചുകളും വിളക്ക് കാലുകളും..ഞാന്‍ അവിടുത്തെ നിത്യ സന്ദര്‍ശകന്‍ ആണ്..മെയിന്‍ ഗേറ്റിനരികെ ജോണെട്ടനെ കാത്തു അവിടുത്തെ ബെഞ്ചില്‍ ഇരിക്കുകയായിരുന്നു. ...അപ്പോഴുണ്ട് ഒരു സുമുഖനായ ചെറുപ്പക്കാരന്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നു..ഒറ്റ നോട്ടത്തിലറിയാം കുലീനത്വമുള്ളവനും ,സുശീലനുമായ ചെറുപ്പക്കാരനാണെന്ന് ....തണുത്തു വിറച്ചു മതിലിനോട് ചേര്‍ന്ന് നില്ക്കുകയായിരുന്നു പാവം....കറുത്ത നിറത്തിലുള്ള കാല്‍സറായി ആണ് ഇട്ടിരിക്കുന്നത് കൂടാതെ , ചാരനിറത്തിലുള്ള ഓവർ കോട്ട്, അതി കഠിനമായ തണുപ്പിനെ പ്രധിരോധിക്കാന്‍ തലയില്‍ മങ്കി കേപ് . പിന്നെ .,മലയാളിയാണെന്ന് ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ . ഭാഷാപോഷിണി മാഗസിന്‍ ..ക്യാമ്പിലെ പുല്തകടിയിലുള്ള ചാരു ബെഞ്ചിന്റെ കൈവരിയില്‍ പിടിച്ചു കൊണ്ട് ആരെയോ കാത്തു നിന്നത് പോലുള്ള ആ നില്‍പ്പ് ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്.. . ഒരു ശാന്തത ആ മുഖത്ത് ദർശിക്കാനാവും, ഭക്ഷണം കഴിക്കാന്‍ കാത്തു നില്‍ക്കുകയാവും.. പ്ലേറ്റ്ഉം സ്റ്റീൽ ഗ്ലാസ്‌ ഉം അരികില്‍ കാണാം,, ചെറുപ്പത്തിലെ കഷണ്ടി കയറി തുടങ്ങിയ നെറ്റിത്തടം....അതായിരുന്നു ഞങ്ങള്‍ തമ്മിലെ ആദ്യ കൂടി കാഴ്ച ..
സിൽവർ റോക്ക്സ് എന്ന കമ്പനി, എന്റെ കമ്പനി കോമ്പൌണ്ടിനു അയല്പക്കത്താണ്,എന്ന് വച്ചാൽ ഒരു നാനൂറു മീറ്റർ ദൂരെ മലയാളികൾ പാർക്കുന്ന സ്ഥലം..ദിവസവും അല്പം ഉന്മേഷത്തിനും , പിന്നെ നാട്ടു വർത്തമാനങ്ങൾക്കും വേണ്ടിയായാണ് ഇവിടെ വരുന്നത്..കൊട്ടി അടക്കപ്പെട്ട രാവണൻ കോട്ടയിൽ എന്ന പോലെ ഏകാന്ത വാസം തുടങ്ങിയിട്ട് രണ്ടാം സംവത്സരത്തിലേക്ക്കടന്നിരിക്കുന്നു..നൊമ്പരങ്ങളുടെ തടവറ ഭേദിച്ച് നിത്യവും അല്പം ശാന്തി തേടി ഉള്ള പദയാത്ര..ഇവിടെ ജോണെട്ടനുണ്ട്,ഖമർ ഭായ് ഉണ്ട്,പിന്നെ ഉല്ലാസവാനായ ഉല്ലാസനുണ്ട്...ഇപ്പോൾ നൈനാൻ ഭായിയും ..നൈനാന്‍ ഭായിക്ക് എന്നെക്കാളും പ്രായം കുറവാണ്..തുടക്കം മുതലേ ഞങ്ങൾ പരസ്പരം ഭായ് എന്നാണ് വിളിക്കാറുള്ളത്..
നൈനാൻ ആദ്യമേ പറഞ്ഞപോലെ സുശീലനാണെന്നു പറഞ്ഞല്ലോ.ജോണെട്ടനെ കാത്തു സിൽവർ റോക്ക്സ് ന്റെ മനോഹരമായ ചെറിയ പൂന്തോട്ടത്തിലെ ചാരു ബെഞ്ചിൽ വിഷണ്ണനായി ഇരിക്കുമ്പോളാണ്കക്ഷിയുടെ വരവ്. ഞാനാനെങ്കിലോ?
.എന്റെ വേഷവിധാനങ്ങൾ കണ്ടാലറിയാം തനി കണ്‍ട്രി മലയാളി ! തലയില്‍ തണുപ്പിനെ പ്രധിരോധിക്കാനുള്ള തൊപ്പി, തണുപ്പകറ്റാനായി നീല കളറുള്ള ഓവര്‍ കൊട്ട്,പച്ച കളർ ഫോരിണ്‍ ലുങ്കി പച്ചയിൽ വെള്ള പൂക്കൾ..വെട്ടി ഒതുക്കാത പാറി നടക്കുന്ന മുടി ഇതൊക്കെ ആണ് ഞാന്‍,,.ജോണേട്ടന്റെ ദയ കൊണ്ട് എന്നെ ഒപ്പം കൂട്ടുന്നു,,ഒരു ഉപദേശി റോള്‍ ആണ് അദ്ദേഹത്തിന്,..,ജോണേട്ടന്‍ ആള് വളരെ രസികനാണ്..തൃശൂർ നാട്ടിക ക്കാരൻ..അദ്ദേഹത്തെ കുറിച്ച് പതിയെ പ്രതിപാദിക്കാം..ഇപ്പോൾ നൈനാന്റെ കാര്യമല്ലേ പറയുന്നത്..
എന്റെ അരികില വന്നു ബെഞ്ചിനരികെ നിന്ന് ഒന്ന് ചിരിച്ചു.ഞാനും ചിരിക്കാനൊരു വിഫല ശ്രമം നടത്തി .''ഭായ് ഇവിടുത്തെ മെസ്സ് ഹാൾ എവിടെയാ''? ആദ്യം ഞാ നൊന്നും മിണ്ടിയില്ല കാരണം വരത്തനായ ഞാനെന്തിനു ഇവിടുത്തെ കാര്യത്തെ കുറിച്ച് പറയണം? ചോദ്യം എന്നോട് വീണ്ടും ആവർത്തിച്ചു .എനിക്ക് തോന്നി പുതിയ ആളാണെന്ന്.ഞാൻ മെസ്സ് ഹാൾ കാണിച്ചു കൊടുത്തിട്ട് പറഞ്ഞു..''ആക്ച്വലി ഞാനിവിടുത്തു
കാരനല്ല,എങ്കിലും ചോദിക്കാം എവിടെയാ നാട്?
''കൊല്ലം''ഒന്ന് തിരിഞ്ഞു നടന്നാലോ എന്ന് തോന്നി,
..അത് വരെ ഒരു അബദ്ധ മായതോ എന്തോ ഒരു ധാരണ,കൊല്ലo കണ്ടവന് ഇല്ലം വേണ്ട എന്ന് പറയാറുണ്ടല്ലോ.കൊല്ലക്കാരോട് കൂടുതൽ മൈൻഡ് ചെയ്യരുത് എന്ന ധാരണ അതിനു മുന്‍പൊക്കെ ഉണ്ടായിരുന്നു..അതെല്ലാം ഇനി പഴയ കഥ..ദേശങ്ങളോടോ,മനുഷ്യ ഗോത്രങ്ങളോടോ, എന്തിനു അയിത്തം പ്രഖ്യാപിക്കണം?മനുഷ്യന്‍ നന്നായാല്‍ മതി..
.പോക്ക് വെയിൽ പടിഞ്ഞാറോട്ട് കൂടുതൽ ചാഞ്ഞിരിക്കുന്നു..വര്ത്തമാന സുര്യന്റെ പ്രഭ മങ്ങി തുടങ്ങിയിര്ക്കുന്നു..അല്ലെങ്കിൽ എന്റെ കഴ്ച ക്ക് മങ്ങലെറ്റതാണോ ?

കൃഷ്ണ കുമാർ.കൂടാളി
ഗോകുലം, കീഴല്ലൂര്‍...


ഗഗനം,ഗഹനം...(കവിത)

മുടിയഴിചിട്ടടുത്തു നില്ക്കും നീ ആകാശമേ
മരണം നിന്റെ കറുത്ത കൈയുകള്‍, എന്നു ഞാന്‍!
പുകച്ചുരുളിലോളിച്ചു പോയാ മേഘക്കീറിലേറി
ജൈത്രയാത്ര തുടങ്ങിയോ? എന്നിലെക്കെന്നു നീ..

നിന്‍ നീല നേത്രം, തുറന്നോഴുക്കിയ, ചെഞ്ചു-
ചുടു നീരിനു,പനിനീരിന്‍ഗന്ധമമാണ് പോലും,..!
മതി നിന്റെ കപട നാട്യ,ങ്ങളിഴിച്ചു വച്ചേക്കുക,..!
കരുതി വക്കുക നീര്‍ മണി മുത്തുകള്‍ ,ദ്രവ്യവും.
ജലതര്‍പ്പണത്തിനായൊരു പ്രതലവും കരുതുക!!

അഴിഞ്ഞുലഞ്ഞ നിന്‍ കാര്‍കൂന്തലിഴക,ളിളകിയ
മതിഭ്രമക്കാരിയെ കണ്ടു,നിന്റെയാ ശ്യാമ കരങ്ങളാല്‍
വാരിപ്പുണര്‍ന്നു ചുംബനം ചെയ്തതും, കറുത്ത കൈ-
യ്യുകള്‍ നീട്ടി, എന്നിലേക്ക്‌ നീ,യെന്നതു മരണമോ?

ഉറവയറ്റുപോകാത്ത കരുണാരസം, നിന്‍ നാവിലൂറി
വരുന്നുവെങ്കിലാകാശമേ,യീയുരിനുകയ്പു രസമോ?
നവരസകൂട്ടുകള്‍ വേവിച്ചു വച്ച പാന പാത്രങ്ങള്‍?
നിന്റെ, അടുക്കളയടുപ്പിലെ കനല്ചൂടില്‍ വെന്തതോ?

മുടിയഴിചിട്ട്,ചാട്ടവാറെടുത്തിട്ടു,ബന്ധിച്ച കയറെടുത്തു
കറുത്ത കയ്യുകള്‍ വായുവില്‍ ചുഴറ്റി വീശി, ഒടുക്കം,
മടക്കം, പുനര്‍ജനിക്കാത്ത കോട്ടകള്‍ കടന്നെങ്ങോ
അവിടെയും നീ എന്നിലേക്കെന്നു ,നീ പുലമ്പിക്കരഞ്ഞു!

(കടപ്പാട്)
Dr,ജി,മധുസൂധനന്‍ വയല..
ശ്രീ,,വയല സര്‍,,അദ്ദേഹത്തിന്റെ മുഖപുസ്തക താളില്‍ രണ്ടുവരികള്‍ ആശയം, തന്നിട്ടു, തുടര്‍വരികള്‍ എഴുതുവാന്‍ പ്രേരിപ്പിച്ചിരുന്നു..ആ ഒരുധൈര്യത്തില്‍ നിന്നു ഉരുത്തിരിഞ്ഞതാണ് ഈവരികള്‍..എന്റെ ഈ കവിത ശ്രീ,,വയല സര്‍നു സമര്‍പ്പിക്കുന്നു..

കൃഷ്ണ കുമാര്‍.കൂടാളി
ഗോകുലം,കീഴല്ലൂര്‍,,
(Photo Courtesy-Google)