#വാകമരച്ചുവട്ടിലെ_ഗുൽമോഹറുകൾ .. (കഥ)
>>>>>>>>>>>>>>>>>>>>>>>>>>>>>>
രംഗം ഒന്ന്..
കണ്ണെത്താ ദൂരത്തായി പരന്നു കിടക്കുന്ന പച്ച പരവതാനി വിരിച്ചതു പോലെയുള്ള പുഞ്ചപ്പാടങ്ങൾക്ക് നടുവിലൂടെ താലിച്ചരട് പോലെ വളഞ്ഞ് പോവുന്ന പ്രധാന പാതയോരത്ത് ഇരു വശങ്ങളിലുമായി അങ്ങിങ്ങായ് നിറയെ വാകമരങ്ങളും കണികൊന്നകളും..
ദൂരെ പടിഞ്ഞാറ് നീല രാജികൾ തെളിഞ്ഞു കാണുന്ന വെള്ളിക്കൊലുസുകൾ പോലുള്ള പുഴ വളഞ്ഞ് പുളഞ്ഞ് ഒഴുകുന്നു .. കിഴക്കെ കുന്നിൻ ചെരിവിൽ നിന്നാൽ പടിഞ്ഞാറൊഴുകുന്ന പുഴയെ കാണാൻ എന്തു ചന്തം !
പാടശേഖങ്ങൾക്കരികെയുള്ള വാകമരങ്ങളിൽ പൂത്തു നില്ക്കുന്ന ഗുൽമോഹറുകൾ ദൃശ്യമനോഹരങ്ങളും മോഹിപ്പിക്കന്നവയുമാണ്..അതു പോലെ കണിക്കൊന്നകളിൽ നിറയെ വിടർന്നു നില്ക്കുന്ന പൂക്കൾ വിഷുക്കാലത്തിൻ്റെ നിർമല ത വിളിച്ചോതുന്നു .. വയലേലകളിൽ കൊയ്ത്തുപാട്ടിൻ്റെ വായ്ത്താരികൾ ഉയർന്നു കേൾക്കാം.. നാടൻ പാടിൻ്റെ ശീലുകളുമായി പെണ്ണുങ്ങൾ എത്ര മനോഹരമായാണ് പാടുന്നത് .. ദേശാടന പക്ഷികളുടെ കളകൂജനങ്ങൾ ഞാറ്റടിപ്പാട്ടുകൾ പോലെ ശബ്ദമധുരിമ പകരുന്നു..
കിഴക്കെ കുന്നിൻ ചെരിവിൽ നിന്നുളള്ള കൈവഴിതോടിന് സമാന്തരമായി ഒരു മൺപാത വന്ന് സംഗമിക്കുന്നത് പ്രധാന പാതയിലേക്കാണ്..
പ്രധാന പാതയായതിനാൽ സദാ സമയവും വാഹന തിരക്കുണ്ടാവും..
പ്രധാന പാതയുടെ സംഗമസ്ഥാനത്തായി ഇരുവശങ്ങളിൽ കലുങ്കുണ്ട് .. അവിടെ അതിനടുത്തായി ചെറിയൊരു കൂടാരം കെട്ടിയിട്ടുണ്ടാക്കിയിട്ടുണ്ട് .. അതിൽ ആംഗലേയത്തിൽ ഹൃദയാകൃതിയിൽ ചിഹ്നത്തിyള്ളിൽ ഇങ്ങനെ എഴുതിയിരിക്കുന്നു ..
"Flying Birds "
ഇവിടമാണ്, വൈകുന്നേരങ്ങളിൽ ഏതാണ്ട് അഞ്ചു മണിയോടു കൂടി നമ്മുടെ കഥാനായകരുടെ ഒത്തുകൂടൽ
കഥാനായകർ നാലു പേർ ..
പേരുപോലെ തന്നെ സ്വതന്ത്ര പറവകൾ .. ദേശാടനക്കിളികൾ..
നമുക്കവരെ ഓരോരുത്തരെയായി പരിചയപ്പെടാം..
ഒന്നാമൻ - അരുൺ ഗോപിനാഥ്
രണ്ടാമൻ - അബ്ദുൾ ഹുസൈൻ
മൂന്നാമൻ - ആൽഫ്രഡ് ആൻഡ്രൂസ്സ്
നാലാമൻ - അതുൽ അർബിന്ദോ ദാസ്സ്
നാലാമൻ്റെ പേര് കേട്ട് ചിന്തിക്കാൻ വരട്ടെ
സംശയിക്കണ്ട,ബംഗാളി തന്നെ..
അരുൺ ഗോപിനാഥിൻ്റെ പേരിലെ ഗോപിനാഥ് മാഷും, അബ്ദുൾ ഹുസൈൻ്റെ ബാപ്പ ഹസ്സൻ മാഷും സ്ഥലത്തെ മാതൃക അധ്യാപകരും, അടുത്ത സുഹൃത്തുക്കളും അടുത്തടുത്ത സ്കൂളുകളിലെ പ്രധാന അധ്യാപകരുമാണ് ..
ആൽഫ്രഡ്ഡിൻ്റെ അപ്പച്ചൻ മലഞ്ചരക്ക് കടക്കാരനും, ഹൈറേഞ്ചിലെ തോട്ടവിള കൃഷിക്കാരനുമാണ്, അർബിന്ദോ ദാസ് റെയിൽവെ സ്റ്റേഷൻ മാസ്റ്ററാണ്.. വർഷങ്ങളായി ദക്ഷിണ റയിൽവേയിലായതിനാൽ പെൻഷൻ പറ്റിയിട്ടും ബംഗാളിലേക്ക് തിരിച്ചുപോയില്ല.. ആയതിനാൽ ബംഗാളി ഭാഷയോടൊപ്പം മലയാളവും നന്നായി വഴങ്ങും,
ഈ നാൽവർ സംഘം ഒരേ കേളേജ് മേറ്റ്സാണ് എന്നതാണ് ഇവരുടെ ഒത്തൊരുമയുടെ പ്രത്യേകത...
നാലുപേരും ബിരുദ വിദ്യാർത്ഥികൾ, ഫ്രീക്കന്മാർ, ഫ്രീയായി ലഭിച്ച ഇരുചക്രവാഹനങ്ങളിൽ ചെത്തി നടക്കാൻ ഇഷ്ടപ്പെടുന്നവർ..
ഇല കൊഴിയും കാലത്തെ ഒഴിവ് കാലപ്രഭാതം..
അന്നും വാകപ്പൂക്കൾ കലുങ്കിനരികെ വീണു കിടക്കുന്നു...
അബ്ദുൾ ഹുസൈനും, അരുൺ ഗോപിനാഥും അസ്വസ്ഥരാണ്..
അരുൺ അബ്ദുളിനോട് പറഞ്ഞു, .
എടാ.. നീയൊന്ന് അതുലിനെ വിളിക്ക്..
ആ വട്ടൻ ആൽഫ്രഡ്ഡിനോട് പറഞ്ഞിട്ട് കാര്യമില്ല..
എനിക്ക് കൈകാലുകൾ വിറച്ചിട്ട് ഒരു രക്ഷയുമില്ല..
അതുൽ ആ പൊതിയുമായി വരുമായിരിക്കും അല്ലേടാ..
അരുൺ ഭ്രാന്തനെ പോലെ പുലമ്പിക്കൊണ്ട് ആ കൂടാരത്തിനുള്ളിൽ അങ്ങോട്ടും, ഇങ്ങോട്ടും നടന്നു.
അബ്ദുൾ സമാധാനപ്പെടുത്തി..
എൻ്റെ അരുണേ നീയൊന്ന് അടങ്ങ്..
അതുൽ അപ്പോൾ എത്തും..
രംഗം -2
ഇതേ സമയം.. ആൽഫ്രസ്സ് സൈക്കിൾ റിപ്പേറിങ്ങ് ഷാപ്പിലെത്തി പഞ്ചറൊട്ടിക്കുന്ന സൊല്യൂഷൻ വാങ്ങി ബൈക്കിൽ കയറാൻ നേരമാണ് അവൻ്റെ കഴുത്തിന് പിന്നിൽ ഒരു പിടി വീണത്.. ഷാഡോ പോലീസാണെന്നറിയാതെ അവൻ വർഷങ്ങളായി പരിശീശിലിച്ച ഗുസ്തി പയറ്റാൻ ശ്രമിച്ചപ്പോൾ പോലീസ്കാരൻ പറഞ്ഞു., മോനേ.. നിൻ്റെ അടവ് എൻ്റെടുത്ത് വേണ്ടാട്ടാ.. മറ്റവനെ ..
അദ്ദേഹം ഐ ഡി കാണിച്ച് പറഞ്ഞു
പേലീസാണ്,
ഞാൻ എസ്.ഐ വിനോദ് കിഴുന്ന,
നീ ആ ഗോപി മാഷിൻ്റെ മകൻ്റെ സുഹൃത്തല്ലേ..
ആൽഫ്രഡ്ഡ് ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും പോലീസിൻ്റെ കൈക്കരുത്തിൽ പൂച്ചയെ പോലെ മെരുങ്ങി നിന്നു..
രംഗം- 3
സ്ഥലത്തെ പോലീസ് സ്റ്റേഷൻ
എസ്സ് ഐ വിനോര് കിഴുന്ന എന്ന ഇടി വീരൻ പോലീസ് , സി.ഐ രാജീവൻ സാറിൻ്റെ മുന്നിൽ സല്യൂട്ട് ചെയ്തിട്ട്, അടുത്ത കസേരയിൽ ഇരുന്നു ..
സി.ഐ രാജീവ് സാർ എസ്സ്.ഐ സാറിനെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു വെൽഡൻ വിനോദ്
റിയലി എ ഗുഡ് ജോബ്..
ഏയ്.. സാറിൻ്റെതല്ലേ, ഫുൾ എഫോർട്ട് '
വിനോദേ, നാർക്കോട്ടിക്ക് സെല്ലിനേയും ,എക്സൈസ്കാർക്കും റിപ്പോർട്ട് ചെയ്തുവോ?
ഇല്ല സാർ..
എസ്സ്.ഐ വിനോദ് പറഞ്ഞു ..
തെല്ലിട ആലോചിച്ച് രാജീവ് സർ പറഞ്ഞു.
വേണ്ട .. നിയമപ്രകാരം ഏക്ഷൻ വേണമെങ്കിലും പിള്ളാരുടെ പ്രായവും ഭാവിയും ഓർത്ത് തല്ക്കാലം ഒന്ന് വിരട്ടി വിടാം അല്ലേ.. മാത്രവുമല്ല .. നമ്മുടെ ക്ലാസ്സ് മേറ്റസായിരുന്നല്ലോ ഗോപി മാഷും, ഹസ്സൻ മാഷും, അവരെ വിളിച്ചു വരുത്തിയോ?
എസ്സ് സർ ..
രക്ഷിതാക്കൾ നാലുപേരും ഉടനെ എത്തുമെന്നറിയിച്ചിട്ടുണ്ട് .. സർ..
അവർ സംസാരിച്ചുകൊണ്ടിരിക്കെ
സ്റ്റേഷൻ ഓഫീസർ ദേവസ്യ സല്യൂട്ട് ചെയ്തു കൊണ്ട് ഇരുവരരോടുമായി പറഞ്ഞു
സർ, ഗോപി മാഷും കൂട്ടരും വന്നിട്ടുണ്ട്..
ശരി വരാൻ പറയൂ.
സി.ഐയുടെ നിർദ്ദേശത്തെ തുടർന്ന് അവർ നാലു പേരും ക്യാബിനിലെത്തി..
സി.ഐ ആഗതരോട് ഇരിക്കാൻ പറഞ്ഞു..
നാലുപേരേയും ഒന്നു നോക്കിക്കൊണ്ട് സി.ഐ തുടർന്നു
ഗോപി മാഷും, ഹമീദ് മാഷും ഞങ്ങളുടെ കോളേജ് മേറ്റ്സാണ്.. ദീർഘനാളുകളായുള്ള പരിചയക്കാരുമാണ് .. ബാക്കി നിങ്ങൾ രണ്ടു പേരോടും പ്രത്യേക മമത ഉണ്ടാവേണ്ട കാര്യമൊരുമില്ലെങ്കിലും ഇവരുടെ പിള്ളേരുടെ കൂട്ടുകാർ ആയതിനാൽ പറയുകയാണ് .. ഇനിയും പിള്ളാരെ മര്യാദക്ക് വളർത്തിയില്ലെങ്കിൽ ഭാവി ഇരുട്ടറക്കുള്ളിലാവും..
വിനോദേ .. ആ പിള്ളേരെ കൊണ്ടുവരാൻ പറയൂ..
ആ നാൽവർ സംഘം ക്യാബിനുളളിലേക്ക് ആനയിക്കപ്പെട്ടു..
ഗോപി മാഷ് ഒന്നേ നോക്കിയുള്ള
ലജ്ജിച്ചു തലതാഴ്ത്തി പൊട്ടിക്കരഞ്ഞു,
ഷർട്ടുകൾ എല്ലാം അഴിച്ചു മാറ്റപ്പെട്ട്, ജീൻസുമാത്രം ധരിച്ച നാലുപേരും തല താഴ്ത്തി നിന്നു..
പെട്ടെന്ന് ആൻഡ്രൂസ് എഴുന്നേറ്റ് മകൻ്റെ കരണ കുറ്റിക്ക് നോക്കി ഒരൊറ്റയടി.. അവൻ്റെ തലക്കുള്ളിൽ നിന്ന് പൊന്നീച്ച പാറി ..
അതു കണ്ടു കൊണ്ടു നിന്ന സിഐയും എസ് ഐയും ഒരുമിച്ച് ദേഷ്യപ്പെട്ട് കൊണ്ട് അയാളോട് ചോദിച്ചു...
ഹേമിസ്റ്റർ നിങ്ങളെന്താണ് കാണിച്ചത് ..
നിങ്ങൾക്ക് ഷോ കാണിക്കാനുള്ള സ്ഥലമല്ല പോലീസ് സ്റ്റേഷൻ മനസ്സിലായോ?.
അയാൾ പറഞ്ഞു ..
ദണ്ഡം കൊണ്ടാണ് സാറേ .. ഞങ്ങളെയൊക്കെ അപ്പമ്മാർ അടിച്ചും കണ്ണുരുട്ടി പേടിപ്പിച്ചുമാണ് വളർത്തിയത് .. ഒരു നാലണക്ക് ഇരന്നാൽ പോലും കിട്ടില്ലായിരുന്നു; അന്നൊക്കെ കൊടിയ ദാരിദ്ര്യവും ആയിരുന്നു ..
ഇവന്മാർക്ക് എല്ലിൽ കുത്തീട്ടാ സാറെ..
ഇവൻ്റെ മുകളിൽ പെൺകുട്ടികളുണ്ട് അതുങ്ങളെ ഓർത്തോ ഈ പിശാച് ..
എനിക്കിവനെ വേണ്ട സാറെ..വേണ്ട ..
ആൻഡ്രൂസ്സ് പൊട്ടി പൊട്ടിക്കരത്തപ്പോൾ മറ്റു മൂന്നു പേരും ഒരുമിച്ച് കെട്ടിപിടിച്ചു കരഞ്ഞു..
തൊഴുകൈകളോടെ നാലുപേരും ചോദിച്ചു..
ഈ പാഴ്ജന്മങ്ങളെ ഞങ്ങൾ എന്തു ചെയ്യണം സർ..
തങ്ങൾക്ക് ജന്മനല്കിയ രക്ഷിതാക്കൾ പൊട്ടിക്കരഞ്ഞിട്ടും പേടിച്ച് ഭയന്ന് നില്ക്കുകയായിരുന്നു അതുൽ ഒഴികെ മറ്റു മൂന്നു പേരും
എസ്സ് ഐ വിനോദ് എല്ലാം വീക്ഷിച്ചു കൊണ്ട് പറഞ്ഞു ..
മാഷേ, ഇവർ പാഴ്ജന്മങ്ങളൊന്നുമല്ല, നല്ല കഴിവുള്ള കുട്ടികളാണ്.. എൻ്റെ മകൾ നിത്യയും ഇവരുടെ ക്ലാസ്സ് മേറ്റാണെന്ന്.. അരുൺ നന്നായി ചിത്രം വരക്കും, അബ്ദുൾ നന്നായി പാടും, വിൽഫ്രസ്സ് നന്നായി ഡാൻസ് ചെയ്യും..
അതുൽ ഒരു ജീനിയസ്സാണ്..
പക്ഷെ ഞങ്ങൾക്ക് മനസ്സിലായത് അതുൽ ഒരു അർബൻ നക്സൽ ആണെന്നാണ്..
പൂച്ചയെ പോലെ പതുങ്ങി നില്ക്കുന്ന ഇവനൊരു പുലിയാണ് അല്ലേ അർബിന്ദോ ദാസ് ..
അയാൾ തല കുനിച്ച് നിന്നതേ ഉള്ളു
ഒന്നും മിണ്ടാതെ ..
സി ഐ രാജീവ് ഗോപി മാഷെ നോക്കി പറഞ്ഞു,
നിങ്ങൾക്കറിയാമോ? അതുലാണ് കോളേജിലെ മയക്കുമരുന്നിൻ്റെ ഗ്യാങ്ങ് ലീഡർ..
ഗോപി മാഷും ഹസ്സൻ മാഷും അന്തം വിട്ട് നോക്കി നില്ക്കാനെ കഴിഞ്ഞുള്ളൂ മക്കളുടെ ചെയ്തികളെ കുറിച്ചും,, അവർക്ക് മയക്കുമരുന്നുകൾ ലഭിക്കുന്ന ഇടങ്ങളെ കുറിച്ചും, അവരുടെ റൂട്ട് മാപ്പിൻ്റെ വിവരങ്ങങ്ങു പ്പറ്റിയുമുള്ള വിവരണങ്ങൾ കേട്ടപ്പോൾ:
സി.ഐ , വനിത റൈറ്ററെ മുറിയിലേക്ക് വിളിപ്പിച്ചു.
രാധികേ,
അരുൺ, അബ്ദുൾ, ആൽഫ്രഡ്ഡ് ഇവർ മൂന്നു പേരുടെയും മേലിൽ അവർത്തിക്കില്ലെന്ന സ്റ്റേറ്റ്മെൻ്റും, ചുവടെ ഇവരുടെ രക്ഷിതാക്കജണ്ട കൗണ്ടർ സൈനും വാങ്ങി വക്കുക..
ഇവൻ അതുൽ തല്ക്കാലം ഇവിടെ നില്ക്കട്ടെ,
അതു കേട്ടപ്പോൾ അതുവരെ അക്ഷോഭ്യനായി നിന്ന അതുൽ വിങ്ങിപ്പൊട്ടി സി.ഐയുടെ കാൽക്കൽ വീണു..
സാർ..മാപ്പാക്കണം.... എക്സ്ട്രീംമ്ലി സോറി സർ..
ഇനി ഞാൻ ആവർത്തിക്കില്ല..
ബാബുജി, മുജ് കോ മാഫ് കർദ്ദിജിയേ..
മേം.. ആഗേം സേ കഭി നഹി ഗലത് കാം നഹി കരൂംഗാ സാബ്ജീ ..
അതുൽ ഹിന്ദിയിലും മലയാളത്തിലും തൻ്റെ പിതാവിനോടും, പോലീസ്സ് ഓഫീസറോടും മാപ്പിരന്നു..
എസ്.ഐ മറുപടി പറഞ്ഞു..
നിൻ്റെ മാപ്പപേക്ഷ ആത്മാർത്ഥതയോടെ ആണെങ്കിൽ അംഗീകരിക്കാം..
അദ്ദേഹം സി ഐ യെ നോക്കി..
സി.ഐ പറഞ്ഞു..
ഒരു കാര്യം ചെയ്യാം..
നിന്നെയും വിട്ടയക്കാം..
എന്നാൽ നാല് ആഴ്ചകളായി എല്ലാ ഞായറാഴ്ച കളിലും രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെ ഇവിടെ വരണം..
വന്നിട്ട് ഇവിടുത്തെ ലൈബ്രറിയേയനാകണം .. പുസ്തകങ്ങൾ ഹൃദസ്ഥമാക്കണം.. സമ്മതമാണെങ്കിൽ വിട്ടയക്കാം.. മാത്രമല്ല നാലാമത്തെ ആഴ്ച നിങ്ങൾ നാലുപേരും രക്ഷിതാക്കളും ഇവിടെ ഹാജരാകണം എന്നിട്ട് എല്ലാവരും നിൻ്റെ പേരിൽ നല്ല മാർക്ക് തരികയാണെങ്കിൽ നിന്നെയും മോചിപ്പിക്കാം..
അതു വരെ മിണ്ടാതിരുന്ന അർബിന്ദോ കണ്ണീരോടെ സി.ഐ രാജീവിനോടും,എസ്സ്.ഐ വിനോദിനോടും പറഞ്ഞു..
"ബഹുത് ബഹുത് ധന്യവാദ് സാബ്ജീ "
നിറഞ്ഞ കണ്ണുകളോടെ ഉള്ളം നിറഞ്ഞ മനസ്സോടെ എല്ലാവരും യാത്ര ചെയ്ത് പിരിയും നേരം പുറത്ത് ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്ന..
നെല് വയലുകൾ തരിശിടുകയും, മരതകപ്പച്ചകൾ പുതക്കുകയും,വാകമരങ്ങൾ പിന്നെയും പൂക്കുകയും, ഗുൽമോഹറുകൾ വർണ്ണങ്ങൾ വിതറുകയും ചെയ്തപ്പോഴും നാല്വരുടെ കൂടാരം പഴയ സ്ഥാനത്ത് തന്നെ ഉണ്ടായിരുന്നു ..
പക്ഷെ അതിലെ ഹൃദയചിഹ്നത്തിലെ പേരിൽ മാറ്റം ഉണ്ടായിരിക്കുന്നു ..
"Dream House "
--ശുഭം -
@ Copy Right Reserved .
രചന: കൃഷ്ണ കുമാർ കൂടാളി
29-05-2020
photo കടപ്പാട് - Google
No comments:
Post a Comment