ഉച്ചവെയിൽ.. (ചെറുകഥ)
>>>>>>>>>>>
"പതിവിലും നേരത്തെ അയാൾ
വീട്ടിൽ നിന്ന് ഇറങ്ങിയതാണ് ..
സ്ഥായിയായ നിർവ്വികാരതയിൽ നിന്ന് നിരാശയുടെ പടുകുഴിയിലേക്ക് വീണു കൊണ്ടിരിക്കുകയാണെന്ന്
നരച്ച കുറ്റിത്താടി കണ്ടാലറിയാം .. "
ഉച്ചസ്ഥായിൽ നില്ക്കുന്ന തീവെയിലിൽ മൊട്ടത്തല തിളങ്ങുമ്പോൾ ഒരു തണലിനായി ചുറ്റും പരതി ഹതാശയനായി അയാൾ
നടത്തം തുടർന്നു....
ഇരുപത്തിമൂന്നിൽ നിന്ന് അൻപതിന്
മുകളിൽ ചൂട് കത്തി നില്ക്കുമ്പോൾ,
കിളി പോയ അയാൾ ഏതോ -
ദിശാ ഫലകം കണ്ട് പിറുപിറുത്തു ..
"ദിശാ ഫലകങ്ങളിലേക്ക് കണ്ണെറിയുമ്പോൾ
തല തിരിച്ച് പോകേണ്ടി വരുന്നത് ഗതികേടുകൊണ്ടാണ്.. "
"നാവിലെഴുതി വച്ച അക്ഷര മുത്തുകൾ
വഴി തെറ്റി സഞ്ചരിച്ചത്
നേരിലേക്കായിരുന്നെന്ന്
വൃഥാ ധരിച്ചതാണെന്റെ തെറ്റ് "
കണ്ണീർ കണങ്ങൾ ഉരുണ്ടു കൂടുന്നത്
ഒളിപ്പിച്ചു വക്കാൻ പാടുപെടുന്നതെന്തെന്നാൽ
ഒരുത്തോലകവും, ഉറച്ചു നില്ക്കാൻ ഇടവുമില്ലാത്തതിനാലാണെന്ന്
ഞാൻ എന്നോട് തന്നെ പറഞ്ഞു
കെണ്ടേ ഇരുന്നു "
കാലം കരുതിവക്കുന്ന അക്ഷയപാത്രമെന്ന നിധിയിലേക്കെത്തണമെങ്കിൽ
കണ്ണീരുപ്പു പരലുകൾ നിറഞ്ഞ കിണറാഴങ്ങളിലേക്ക് തെറിച്ചു പോയ നാവെനിക്ക് വീണ്ടെടുക്കാനൊരു പാതാളക്കരണ്ടി തേടിയേ പറ്റൂ!!
അയാളുടെ ജല്പനങ്ങൾ കേട്ട വഴി പോക്കർ പറഞ്ഞു " പിരാന്തൻ "!!
നടന്നു തളർന്ന അയാൾ വഴിവക്കിൽ കണ്ട നാഴികക്കല്ലിൽ ഇരുന്നു....
അപ്പോഴും തലക്കു മുകളിൽ കത്തി നില്ക്കുകയാണ് സൂര്യൻ...!!
@ Copy Right Reserved
by:
കൃഷ്ണ കുമാർ.കൂടാളി
അൽഖോർ,ഖത്തർ..
No comments:
Post a Comment