Friday, July 31, 2020

വാകമരച്ചുവട്ടിലെ ഗുൽമോഹറുകൾ ..(കഥ)

#വാകമരച്ചുവട്ടിലെ_ഗുൽമോഹറുകൾ .. (കഥ)
>>>>>>>>>>>>>>>>>>>>>>>>>>>>>>
രംഗം ഒന്ന്..
കണ്ണെത്താ ദൂരത്തായി പരന്നു കിടക്കുന്ന പച്ച പരവതാനി വിരിച്ചതു പോലെയുള്ള പുഞ്ചപ്പാടങ്ങൾക്ക് നടുവിലൂടെ താലിച്ചരട് പോലെ വളഞ്ഞ് പോവുന്ന പ്രധാന പാതയോരത്ത് ഇരു വശങ്ങളിലുമായി അങ്ങിങ്ങായ് നിറയെ വാകമരങ്ങളും കണികൊന്നകളും.. 
ദൂരെ പടിഞ്ഞാറ് നീല രാജികൾ തെളിഞ്ഞു കാണുന്ന വെള്ളിക്കൊലുസുകൾ പോലുള്ള പുഴ വളഞ്ഞ് പുളഞ്ഞ് ഒഴുകുന്നു .. കിഴക്കെ കുന്നിൻ ചെരിവിൽ നിന്നാൽ പടിഞ്ഞാറൊഴുകുന്ന പുഴയെ കാണാൻ എന്തു ചന്തം !
   പാടശേഖങ്ങൾക്കരികെയുള്ള വാകമരങ്ങളിൽ പൂത്തു നില്ക്കുന്ന ഗുൽമോഹറുകൾ ദൃശ്യമനോഹരങ്ങളും മോഹിപ്പിക്കന്നവയുമാണ്..അതു പോലെ കണിക്കൊന്നകളിൽ നിറയെ വിടർന്നു നില്ക്കുന്ന പൂക്കൾ വിഷുക്കാലത്തിൻ്റെ നിർമല ത വിളിച്ചോതുന്നു .. വയലേലകളിൽ കൊയ്ത്തുപാട്ടിൻ്റെ വായ്ത്താരികൾ ഉയർന്നു കേൾക്കാം.. നാടൻ പാടിൻ്റെ ശീലുകളുമായി പെണ്ണുങ്ങൾ എത്ര മനോഹരമായാണ് പാടുന്നത് .. ദേശാടന പക്ഷികളുടെ കളകൂജനങ്ങൾ ഞാറ്റടിപ്പാട്ടുകൾ പോലെ ശബ്ദമധുരിമ പകരുന്നു..
കിഴക്കെ കുന്നിൻ ചെരിവിൽ നിന്നുളള്ള കൈവഴിതോടിന് സമാന്തരമായി ഒരു മൺപാത വന്ന് സംഗമിക്കുന്നത് പ്രധാന പാതയിലേക്കാണ്..
പ്രധാന പാതയായതിനാൽ സദാ സമയവും വാഹന തിരക്കുണ്ടാവും..
പ്രധാന പാതയുടെ സംഗമസ്ഥാനത്തായി ഇരുവശങ്ങളിൽ കലുങ്കുണ്ട് .. അവിടെ അതിനടുത്തായി ചെറിയൊരു കൂടാരം കെട്ടിയിട്ടുണ്ടാക്കിയിട്ടുണ്ട് .. അതിൽ ആംഗലേയത്തിൽ ഹൃദയാകൃതിയിൽ ചിഹ്നത്തിyള്ളിൽ ഇങ്ങനെ എഴുതിയിരിക്കുന്നു ..
"Flying Birds " 
ഇവിടമാണ്, വൈകുന്നേരങ്ങളിൽ ഏതാണ്ട് അഞ്ചു മണിയോടു കൂടി നമ്മുടെ കഥാനായകരുടെ ഒത്തുകൂടൽ
കഥാനായകർ നാലു പേർ ..
പേരുപോലെ തന്നെ സ്വതന്ത്ര പറവകൾ .. ദേശാടനക്കിളികൾ..
നമുക്കവരെ ഓരോരുത്തരെയായി പരിചയപ്പെടാം..
ഒന്നാമൻ - അരുൺ ഗോപിനാഥ്
രണ്ടാമൻ - അബ്ദുൾ ഹുസൈൻ
മൂന്നാമൻ - ആൽഫ്രഡ് ആൻഡ്രൂസ്സ്
നാലാമൻ - അതുൽ അർബിന്ദോ ദാസ്സ്
നാലാമൻ്റെ പേര് കേട്ട് ചിന്തിക്കാൻ വരട്ടെ
സംശയിക്കണ്ട,ബംഗാളി തന്നെ..
അരുൺ ഗോപിനാഥിൻ്റെ പേരിലെ ഗോപിനാഥ് മാഷും, അബ്ദുൾ ഹുസൈൻ്റെ ബാപ്പ ഹസ്സൻ മാഷും സ്ഥലത്തെ മാതൃക അധ്യാപകരും, അടുത്ത സുഹൃത്തുക്കളും അടുത്തടുത്ത സ്കൂളുകളിലെ പ്രധാന അധ്യാപകരുമാണ് ..
ആൽഫ്രഡ്ഡിൻ്റെ അപ്പച്ചൻ മലഞ്ചരക്ക് കടക്കാരനും, ഹൈറേഞ്ചിലെ തോട്ടവിള കൃഷിക്കാരനുമാണ്, അർബിന്ദോ ദാസ് റെയിൽവെ സ്റ്റേഷൻ മാസ്റ്ററാണ്.. വർഷങ്ങളായി ദക്ഷിണ റയിൽവേയിലായതിനാൽ പെൻഷൻ പറ്റിയിട്ടും ബംഗാളിലേക്ക് തിരിച്ചുപോയില്ല.. ആയതിനാൽ ബംഗാളി ഭാഷയോടൊപ്പം മലയാളവും നന്നായി വഴങ്ങും,
ഈ നാൽവർ സംഘം ഒരേ കേളേജ് മേറ്റ്സാണ് എന്നതാണ് ഇവരുടെ ഒത്തൊരുമയുടെ പ്രത്യേകത...
നാലുപേരും ബിരുദ വിദ്യാർത്ഥികൾ, ഫ്രീക്കന്മാർ, ഫ്രീയായി ലഭിച്ച ഇരുചക്രവാഹനങ്ങളിൽ ചെത്തി നടക്കാൻ ഇഷ്ടപ്പെടുന്നവർ..
ഇല കൊഴിയും കാലത്തെ ഒഴിവ് കാലപ്രഭാതം..
അന്നും വാകപ്പൂക്കൾ കലുങ്കിനരികെ വീണു കിടക്കുന്നു...
അബ്ദുൾ ഹുസൈനും, അരുൺ ഗോപിനാഥും അസ്വസ്ഥരാണ്..
അരുൺ അബ്ദുളിനോട് പറഞ്ഞു, .
എടാ.. നീയൊന്ന് അതുലിനെ വിളിക്ക്..
ആ വട്ടൻ ആൽഫ്രഡ്ഡിനോട് പറഞ്ഞിട്ട് കാര്യമില്ല..
എനിക്ക് കൈകാലുകൾ വിറച്ചിട്ട് ഒരു രക്ഷയുമില്ല..
അതുൽ ആ പൊതിയുമായി വരുമായിരിക്കും അല്ലേടാ..
അരുൺ ഭ്രാന്തനെ പോലെ പുലമ്പിക്കൊണ്ട് ആ കൂടാരത്തിനുള്ളിൽ അങ്ങോട്ടും, ഇങ്ങോട്ടും നടന്നു.
അബ്ദുൾ സമാധാനപ്പെടുത്തി..
എൻ്റെ അരുണേ നീയൊന്ന് അടങ്ങ്..
അതുൽ അപ്പോൾ എത്തും..

രംഗം -2

ഇതേ സമയം.. ആൽഫ്രസ്സ് സൈക്കിൾ റിപ്പേറിങ്ങ് ഷാപ്പിലെത്തി പഞ്ചറൊട്ടിക്കുന്ന സൊല്യൂഷൻ വാങ്ങി ബൈക്കിൽ കയറാൻ നേരമാണ് അവൻ്റെ കഴുത്തിന് പിന്നിൽ ഒരു പിടി വീണത്.. ഷാഡോ പോലീസാണെന്നറിയാതെ അവൻ വർഷങ്ങളായി പരിശീശിലിച്ച ഗുസ്തി പയറ്റാൻ ശ്രമിച്ചപ്പോൾ പോലീസ്കാരൻ പറഞ്ഞു., മോനേ.. നിൻ്റെ അടവ് എൻ്റെടുത്ത് വേണ്ടാട്ടാ.. മറ്റവനെ ..
അദ്ദേഹം ഐ ഡി കാണിച്ച് പറഞ്ഞു
പേലീസാണ്,
ഞാൻ എസ്.ഐ വിനോദ് കിഴുന്ന,
നീ ആ ഗോപി മാഷിൻ്റെ മകൻ്റെ സുഹൃത്തല്ലേ..
ആൽഫ്രഡ്ഡ് ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും പോലീസിൻ്റെ കൈക്കരുത്തിൽ പൂച്ചയെ പോലെ മെരുങ്ങി നിന്നു..

രംഗം- 3

സ്ഥലത്തെ പോലീസ് സ്റ്റേഷൻ
  എസ്സ് ഐ വിനോര് കിഴുന്ന എന്ന ഇടി വീരൻ പോലീസ് , സി.ഐ രാജീവൻ സാറിൻ്റെ മുന്നിൽ സല്യൂട്ട് ചെയ്തിട്ട്, അടുത്ത കസേരയിൽ ഇരുന്നു ..
സി.ഐ രാജീവ് സാർ എസ്സ്.ഐ സാറിനെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു വെൽഡൻ വിനോദ്
റിയലി എ ഗുഡ് ജോബ്..
ഏയ്.. സാറിൻ്റെതല്ലേ, ഫുൾ എഫോർട്ട് '
വിനോദേ, നാർക്കോട്ടിക്ക് സെല്ലിനേയും ,എക്സൈസ്കാർക്കും റിപ്പോർട്ട് ചെയ്തുവോ?
ഇല്ല സാർ..
എസ്സ്.ഐ വിനോദ് പറഞ്ഞു ..
തെല്ലിട ആലോചിച്ച് രാജീവ് സർ പറഞ്ഞു.
വേണ്ട .. നിയമപ്രകാരം ഏക്ഷൻ വേണമെങ്കിലും പിള്ളാരുടെ പ്രായവും ഭാവിയും ഓർത്ത് തല്ക്കാലം ഒന്ന് വിരട്ടി വിടാം അല്ലേ.. മാത്രവുമല്ല .. നമ്മുടെ ക്ലാസ്സ് മേറ്റസായിരുന്നല്ലോ ഗോപി മാഷും, ഹസ്സൻ മാഷും, അവരെ വിളിച്ചു വരുത്തിയോ?
എസ്സ് സർ ..
രക്ഷിതാക്കൾ നാലുപേരും ഉടനെ എത്തുമെന്നറിയിച്ചിട്ടുണ്ട് .. സർ..
അവർ സംസാരിച്ചുകൊണ്ടിരിക്കെ
സ്റ്റേഷൻ ഓഫീസർ ദേവസ്യ സല്യൂട്ട് ചെയ്തു കൊണ്ട് ഇരുവരരോടുമായി പറഞ്ഞു
സർ, ഗോപി മാഷും കൂട്ടരും വന്നിട്ടുണ്ട്..
ശരി വരാൻ പറയൂ.
സി.ഐയുടെ നിർദ്ദേശത്തെ തുടർന്ന് അവർ നാലു പേരും ക്യാബിനിലെത്തി..
സി.ഐ ആഗതരോട് ഇരിക്കാൻ പറഞ്ഞു..
നാലുപേരേയും ഒന്നു നോക്കിക്കൊണ്ട് സി.ഐ തുടർന്നു
ഗോപി മാഷും, ഹമീദ് മാഷും ഞങ്ങളുടെ കോളേജ് മേറ്റ്സാണ്.. ദീർഘനാളുകളായുള്ള പരിചയക്കാരുമാണ് .. ബാക്കി  നിങ്ങൾ രണ്ടു പേരോടും പ്രത്യേക മമത ഉണ്ടാവേണ്ട കാര്യമൊരുമില്ലെങ്കിലും ഇവരുടെ പിള്ളേരുടെ കൂട്ടുകാർ ആയതിനാൽ പറയുകയാണ് .. ഇനിയും പിള്ളാരെ മര്യാദക്ക് വളർത്തിയില്ലെങ്കിൽ ഭാവി ഇരുട്ടറക്കുള്ളിലാവും..
വിനോദേ .. ആ പിള്ളേരെ കൊണ്ടുവരാൻ പറയൂ..
ആ നാൽവർ സംഘം ക്യാബിനുളളിലേക്ക് ആനയിക്കപ്പെട്ടു.. 
ഗോപി മാഷ് ഒന്നേ നോക്കിയുള്ള 
ലജ്ജിച്ചു തലതാഴ്ത്തി പൊട്ടിക്കരഞ്ഞു,
ഷർട്ടുകൾ എല്ലാം അഴിച്ചു മാറ്റപ്പെട്ട്, ജീൻസുമാത്രം ധരിച്ച നാലുപേരും തല താഴ്ത്തി നിന്നു..
പെട്ടെന്ന് ആൻഡ്രൂസ് എഴുന്നേറ്റ് മകൻ്റെ കരണ കുറ്റിക്ക് നോക്കി ഒരൊറ്റയടി.. അവൻ്റെ തലക്കുള്ളിൽ നിന്ന് പൊന്നീച്ച പാറി ..
അതു കണ്ടു കൊണ്ടു നിന്ന സിഐയും എസ് ഐയും ഒരുമിച്ച് ദേഷ്യപ്പെട്ട് കൊണ്ട് അയാളോട് ചോദിച്ചു...
ഹേമിസ്റ്റർ നിങ്ങളെന്താണ് കാണിച്ചത് ..
നിങ്ങൾക്ക് ഷോ കാണിക്കാനുള്ള സ്ഥലമല്ല പോലീസ് സ്റ്റേഷൻ മനസ്സിലായോ?.
അയാൾ പറഞ്ഞു ..
ദണ്ഡം കൊണ്ടാണ് സാറേ .. ഞങ്ങളെയൊക്കെ അപ്പമ്മാർ അടിച്ചും കണ്ണുരുട്ടി പേടിപ്പിച്ചുമാണ് വളർത്തിയത് .. ഒരു നാലണക്ക് ഇരന്നാൽ പോലും കിട്ടില്ലായിരുന്നു; അന്നൊക്കെ കൊടിയ ദാരിദ്ര്യവും ആയിരുന്നു ..
ഇവന്മാർക്ക് എല്ലിൽ കുത്തീട്ടാ സാറെ..
ഇവൻ്റെ മുകളിൽ പെൺകുട്ടികളുണ്ട് അതുങ്ങളെ ഓർത്തോ ഈ പിശാച് ..
എനിക്കിവനെ വേണ്ട സാറെ..വേണ്ട ..

ആൻഡ്രൂസ്സ് പൊട്ടി പൊട്ടിക്കരത്തപ്പോൾ മറ്റു മൂന്നു പേരും ഒരുമിച്ച് കെട്ടിപിടിച്ചു കരഞ്ഞു..
തൊഴുകൈകളോടെ നാലുപേരും ചോദിച്ചു..
ഈ പാഴ്ജന്മങ്ങളെ ഞങ്ങൾ എന്തു ചെയ്യണം സർ..

തങ്ങൾക്ക് ജന്മനല്കിയ രക്ഷിതാക്കൾ പൊട്ടിക്കരഞ്ഞിട്ടും പേടിച്ച് ഭയന്ന് നില്ക്കുകയായിരുന്നു അതുൽ ഒഴികെ മറ്റു മൂന്നു പേരും
എസ്സ് ഐ വിനോദ് എല്ലാം വീക്ഷിച്ചു കൊണ്ട് പറഞ്ഞു ..
മാഷേ, ഇവർ പാഴ്ജന്മങ്ങളൊന്നുമല്ല, നല്ല കഴിവുള്ള കുട്ടികളാണ്.. എൻ്റെ മകൾ നിത്യയും ഇവരുടെ ക്ലാസ്സ് മേറ്റാണെന്ന്.. അരുൺ നന്നായി ചിത്രം വരക്കും, അബ്ദുൾ നന്നായി പാടും, വിൽഫ്രസ്സ് നന്നായി ഡാൻസ് ചെയ്യും..
അതുൽ ഒരു ജീനിയസ്സാണ്..
പക്ഷെ ഞങ്ങൾക്ക് മനസ്സിലായത് അതുൽ ഒരു അർബൻ നക്സൽ ആണെന്നാണ്..

പൂച്ചയെ പോലെ പതുങ്ങി നില്ക്കുന്ന ഇവനൊരു പുലിയാണ് അല്ലേ അർബിന്ദോ ദാസ് ..
അയാൾ തല കുനിച്ച് നിന്നതേ ഉള്ളു
ഒന്നും മിണ്ടാതെ ..

സി ഐ രാജീവ് ഗോപി മാഷെ നോക്കി പറഞ്ഞു,
നിങ്ങൾക്കറിയാമോ? അതുലാണ് കോളേജിലെ മയക്കുമരുന്നിൻ്റെ ഗ്യാങ്ങ് ലീഡർ..

ഗോപി മാഷും ഹസ്സൻ മാഷും അന്തം വിട്ട് നോക്കി നില്ക്കാനെ കഴിഞ്ഞുള്ളൂ മക്കളുടെ ചെയ്തികളെ കുറിച്ചും,, അവർക്ക് മയക്കുമരുന്നുകൾ ലഭിക്കുന്ന ഇടങ്ങളെ കുറിച്ചും, അവരുടെ റൂട്ട് മാപ്പിൻ്റെ വിവരങ്ങങ്ങു പ്പറ്റിയുമുള്ള വിവരണങ്ങൾ കേട്ടപ്പോൾ:
 സി.ഐ , വനിത റൈറ്ററെ മുറിയിലേക്ക് വിളിപ്പിച്ചു.
രാധികേ,
  അരുൺ, അബ്ദുൾ, ആൽഫ്രഡ്ഡ് ഇവർ മൂന്നു പേരുടെയും മേലിൽ അവർത്തിക്കില്ലെന്ന സ്റ്റേറ്റ്മെൻ്റും, ചുവടെ ഇവരുടെ രക്ഷിതാക്കജണ്ട കൗണ്ടർ സൈനും വാങ്ങി വക്കുക..
ഇവൻ അതുൽ തല്ക്കാലം ഇവിടെ നില്ക്കട്ടെ,
അതു കേട്ടപ്പോൾ അതുവരെ അക്ഷോഭ്യനായി നിന്ന അതുൽ വിങ്ങിപ്പൊട്ടി സി.ഐയുടെ കാൽക്കൽ വീണു..

സാർ..മാപ്പാക്കണം.... എക്സ്ട്രീംമ്ലി സോറി സർ..
ഇനി ഞാൻ ആവർത്തിക്കില്ല..
ബാബുജി, മുജ് കോ മാഫ് കർദ്ദിജിയേ..
മേം.. ആഗേം സേ കഭി നഹി ഗലത് കാം നഹി കരൂംഗാ സാബ്ജീ ..

അതുൽ ഹിന്ദിയിലും മലയാളത്തിലും തൻ്റെ പിതാവിനോടും, പോലീസ്സ് ഓഫീസറോടും മാപ്പിരന്നു..
എസ്.ഐ മറുപടി പറഞ്ഞു..
നിൻ്റെ മാപ്പപേക്ഷ ആത്മാർത്ഥതയോടെ ആണെങ്കിൽ അംഗീകരിക്കാം..
അദ്ദേഹം സി ഐ യെ നോക്കി..
സി.ഐ പറഞ്ഞു..
ഒരു കാര്യം ചെയ്യാം..
നിന്നെയും വിട്ടയക്കാം..
എന്നാൽ നാല് ആഴ്ചകളായി എല്ലാ ഞായറാഴ്ച കളിലും രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെ ഇവിടെ വരണം..
വന്നിട്ട് ഇവിടുത്തെ ലൈബ്രറിയേയനാകണം .. പുസ്തകങ്ങൾ ഹൃദസ്ഥമാക്കണം.. സമ്മതമാണെങ്കിൽ വിട്ടയക്കാം.. മാത്രമല്ല നാലാമത്തെ ആഴ്ച നിങ്ങൾ നാലുപേരും രക്ഷിതാക്കളും ഇവിടെ ഹാജരാകണം എന്നിട്ട് എല്ലാവരും നിൻ്റെ പേരിൽ നല്ല മാർക്ക് തരികയാണെങ്കിൽ നിന്നെയും മോചിപ്പിക്കാം..
അതു വരെ മിണ്ടാതിരുന്ന അർബിന്ദോ കണ്ണീരോടെ സി.ഐ രാജീവിനോടും,എസ്സ്.ഐ വിനോദിനോടും പറഞ്ഞു..
"ബഹുത് ബഹുത് ധന്യവാദ് സാബ്ജീ "
നിറഞ്ഞ കണ്ണുകളോടെ ഉള്ളം നിറഞ്ഞ മനസ്സോടെ എല്ലാവരും യാത്ര ചെയ്ത് പിരിയും നേരം പുറത്ത് ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്ന..
നെല് വയലുകൾ തരിശിടുകയും, മരതകപ്പച്ചകൾ പുതക്കുകയും,വാകമരങ്ങൾ പിന്നെയും പൂക്കുകയും, ഗുൽമോഹറുകൾ വർണ്ണങ്ങൾ വിതറുകയും ചെയ്തപ്പോഴും നാല്വരുടെ കൂടാരം പഴയ സ്ഥാനത്ത് തന്നെ ഉണ്ടായിരുന്നു ..
പക്ഷെ അതിലെ ഹൃദയചിഹ്നത്തിലെ പേരിൽ മാറ്റം ഉണ്ടായിരിക്കുന്നു ..
"Dream House "
                          --ശുഭം -
@ Copy Right Reserved .
രചന: കൃഷ്ണ കുമാർ കൂടാളി
29-05-2020
photo കടപ്പാട് - Google

അഭ്രപാളിയിലെ മായക്കാഴ്ചകൾ (ലേഖനം)

അഭ്രപാളിയിലെ മായക്കാഴ്ചകൾ .. (ലേഖനം)
=================================
"വലിയ സിനിമ ഹാളിൽ ഏറ്റവും പിന്നിലിരുന്ന് അഭ്രപാളിയിൽ മിന്നിത്തെളിയുന്ന മായിക കാഴ്ചകൾ കണ്ടു രസിക്കാത്തവർ തുലോം കുറവായിരിക്കും അല്ലെ? പണ്ടുകാലത്ത് 70mm സിനിമാസ്കോപ്പ്  സിനിമ തിയ്യറ്റുകളിൽ ഉയർന്ന ക്ലാസ്സിൽ സിനിമ കാണുക എന്നാൽ സ്വർഗ്ഗം ലഭിക്കുക എന്നായിരുന്നു. ഇപ്പോൾ വലിയ വലിയ മാളുകൾ കേന്ദ്രീകരിച്ചും,, അല്ലെങ്കിൽ തീയ്യേറ്റർ കോംപള്സുകളിലുമായുള്ള ഡോൾബി സിസ്റ്റം മൾട്ടിപ്ലക്സ് ഡിജിറ്റൽ തീയ്യേറ്ററുകൾ Satelite Broad cast ചെയ്യുന്ന രീതിയിൽ എത്തിയിരിരിക്കുന്നു .. പണ്ട് ഫിലിം പെട്ടി ചുമന്ന് കൊണ്ടുവന്ന് ഒരോ റീലുകളായി Rebind ചെയ്ത് പ്രൊജക്ട് ചെയ്ത് കാണിച്ചിരുന്ന സ്ഥാനത്തു നിന്ന്, ഇന്ന് നമ്മുടെ വിരൽ തുമ്പിലേക്ക് ലോകം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോൾ, അതിൽ നിന്നും വിഭിന്നമല്ല സിനിമ ലോകവും..
പണ്ട് നാട്ടിൻ പുറങ്ങളിൽ സായാഹ്നങ്ങളെ സമ്പുഷ്ടമാക്കിയിരുന്ന പഴയ ഓല മേഞ്ഞ ടാക്കീസിലിരുന്ന് വെള്ളിത്തിരയിൽ മിന്നിമറയുന്ന സിനിമ കാഴ്ചകൾ കണ്ടു രസിച്ച പഴയ ബാല്യത്തിൽ നിന്ന് പുത്തൻ ലോകത്തിലെ ഇത്തിരി പോരുന്ന കുഞ്ഞൻ മൊബൈൽ സ്ക്രീനിൽ കാണാൻ പാകത്തിൽ സിനിമയും നമുക്ക് കാണാനാകുന്നു..സാങ്കേതിക വിദ്യ വളർന്നു വന്നപ്പോൾ വലിയ സ്ക്രീൻ കാഴ്ചകൾ വീട്ടകങ്ങളിൽ പോലും കാണാമെന്നായി.. ആദ്യ നിശബ്ദ ചിത്രമായ ബാലൻ, ശബ്ദചിത്രമായ വിഗത കുമാരൻ മുതൽ കറുപ്പും വെളുപ്പം സിനിമകൾ മുതൽ തുടർന്നുള്ള ഈസ്റ്റുമാൻ കളർ സിനിമകളും പിന്നീടങ്ങോട് മലയാളമടക്കമുള്ള ഇന്ത്യൻ സിനിമ ലോകം വിസ്തൃതി പ്രാപിച്ചത് പെട്ടെന്നായിരുന്നു ..

 ഗ്രാമീണ മേഖലകളിലെ സി ക്ലാസ്സ് ടാക്കീസുകൾ തൊട്ട് നഗരപ്രദേശങ്ങളിലെ B ക്ലാസ്സും, പിന്നെ 70mm A/C വരെയുള്ള A class തീയ്യേറ്ററുകളും, കേരളത്തിൽ അങ്ങോളമിങ്ങോളം നിലനിന്നുപോന്നിരുന്നു, 90 കളുടെ അവസാനം  വരെയെങ്കിലും .. വിസിഡി യും ,സിഡി  യുമൊക്കെ വ്യാപകമായപ്പോൾ സിനിമ വ്യവസായങ്ങൾക്ക് മങ്ങലേല്പിച്ചുവെങ്കിലും ഡിജിറ്റലൈസേഷൻ  വരികയും, ഇൻറർനെറ്റ് വ്യാപകമാവുകയും ചെയ്തതോടെയാണ് ഗ്രാമീണ മേഖലയിലെ സിനിമ ടാക്കീസുകൾക്ക് കൂടുതൽ  കഷ്ടകാലം തുടങ്ങിയത്.. ഗ്രാമീണ മേഖലകളിലെ ചെറിയ കവലകളുള്ള സ്ഥലങ്ങളിൽ പോലും ഉണ്ടായിരുന്ന ടാക്കീസുകൾ സിനിമ പ്രേക്ഷകരുടെ കുറവു കാരണം 95 ശതമാനം വരെ പൂട്ടിപ്പോവുകയോ, അവിടങ്ങളിൽ വെറെ വ്യവസായങ്ങൾ ആരംഭിക്കുകയോ ചെയ്തു .. എന്നാൽ സി ക്ലാസ്സ് വിഭാഗത്തിൽപ്പെട്ട  അത്യപൂർവ്വം സിനിമ കൊട്ടകകൾ ഇന്നും ചിലയിടങ്ങളിൽ അതിജീവനത്തിനായ് പൊരുതി നില്ക്കുന്നുവെന്നത് വേറിട്ട കാഴ്ച തന്നെയാണ്.. അതിലേക്ക് വഴിയെ വരാം.

  ഞാൻ ഏതാണ് ആദ്യമായി കണ്ട സിനിമ എന്നത് ഓർമ്മയിൽ തങ്ങി നില്ക്കുന്നില്ല , എങ്കിലും വളരെ ചെറുപ്പത്തിൽ അച്ഛൻ്റൊപ്പം കുടുംബസമേതം കണ്ണൂർ NS ടാക്കീസിൽ നിന്ന് സിനിമ കണ്ടതായി അവ്യക്തമായി ഓർക്കുന്നു .. ഓർമ്മയിൽ തെളിഞ്ഞു വന്ന എൻ്റെ ആദ്യത്തെ സിനിമ കാത്തൽ ഏതെന്നു ചോദിച്ചാൽ,  തച്ചോളി അമ്പു എന്ന നസീർ സിനിമ എന്നാണുത്തരം,. അതൊരു സിനിമ കോപ്പ് ആയിരുന്നു ,ആയതും കണ്ണൂർ NS ടാക്കീസിൽ നിന്നായിരുന്നു .. പിന്നീട് എൻ്റെ, കൗമാര യൗവ്വനകാലങ്ങളിൽ എത്രയെത്ര സിനിമകൾ കണ്ണൂരിലും പരിസരങ്ങളിലുമായി കണ്ടുവെന്നോ..
എൻ്റെ ജന്മദേശമായ കൂടാളിയിലും സമീപ പ്രദേശങ്ങളിലും ധാരാളം സിനിമ ടാക്കീസുകൾ 1980കളിൽ ഉണ്ടായിരുന്നു ..
കൂടാളി ഹൈസ്കൂളിന് തൊട്ടു  പിറകിലായി. കൂടാളി തണ്ടപ്പുറം റോഡിന് അഭിമുഖമായി വളരെക്കാലം പ്രവർത്തിച്ചു പോന്ന ടാക്കീസായിരുന്നു, കൂടാളി സുവർണ്ണ .. അവിടുത്തെ സിനിമ പ്രദർശനം തുടങ്ങിയ വർഷം കൃത്യമായി ഓർമ്മയിലില്ല .. 70 കളുടെ അവസാന കാലത്താണെന്നാണെൻ്റെ ഓർമ്മ ..
ഒരു കാര്യം ഇപ്പോഴും ഓർമ്മയിലുണ്ട്, അതായത് അവിടുത്തെ ഉദ്ഘാടന സിനിമ "അർച്ചന ആരാധന " ആയിരുന്നു .. 

അക്കാലങ്ങളിലെ സിനിമ പ്രദർശന വിളംബരം ഏറെ കൗതുകകരമായിരുന്നു .. ഞങ്ങളുടെ ഗ്രാമപ്രദേശത്ത് വയൽ വരമ്പിലൂടെ ചെണ്ടകൊട്ടി സിനിമ നോട്ടീസ് വിളംബരം ചെയ്യുകയും പ്രധാന ഇടങ്ങളിലും, ആളുകൾ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന ചായപ്പീടികൾ മുതലായ സ്ഥലങ്ങളിൽ ' സിനിമ നോട്ടീസ് പതിപ്പിക്കുകയുമായിരുന്നു അക്കാലങ്ങളിൽ ചെയ്തു പോന്നിട്ടുള്ളത്... പ്രധാന കവലകളിൽ കാറിൽ മൈക് അനൗൺസ്മെൻറും പതിവായിരുന്നു ..

"കൂടാളി സുവർണ്ണ ടാക്കീസിൽ നാളെ മുതൽ പ്രദർശനം ആരംഭിക്കുന്നു ..അർച്ചന ആരാധന "
ഇന്നും ഓർമ്മയിൽ തങ്ങി നില്ക്കുന്നു .. അർച്ചന ആരാധനക്ക് ശേഷം വന്ന പത്മവ്യൂഹമാണ് കൂടാളി യിൽ നിന്ന് ഞാൻ കണ്ട ആദ്യ സിനിമ.. ആകെ പത്തോളം സിനിമകൾ മാത്രമേ അവിടെ വച്ച് കണ്ടിട്ടുണ്ടാവുകയുള്ളൂ.. സമീപ പ്രദേശങ്ങളായ കുടുക്കി മെട്ട സീന, വാരം ജനത, പിന്നീട് വന്ന ചാലോട് വൈശാഖി, മട്ടന്നൂർ നഗരത്തിലെ സഹീന, പ്രിയ പിന്നെ കണ്ണൂരിത ലെ പ്രഭാത് ഒഴികെ ഉള്ള തീയ്യേറ്റുകളിൽ നിന്നെല്ലാം (പ്രഭാതിൽ ഇംഗ്ലിഷ് സിനിമകളായിരുന്നു കൂടുതൽ, മാത്രമല്ല പ്രഭാത് വളരെ മുന്നേ പൂട്ടിപോവുകയും ചെയ്തു) സിനിമകൾ കണ്ടു പോന്നു, അന്നൊക്കെ സിനിമ ടാക്കീസിൽ പോയി സിനിമ കാണുക എന്നത് വലിയ ഹരമായിരുന്നു, മാത്രവുമല്ല, സിനിമ തുടങ്ങാൻ വൈകിയാലോ,കരൻറ് പോയാൽ ജെനറേറ്റർ start ചെയ്യാൻ വൈകിയാലാ, അതുമല്ലെങ്കിൽ ഇഷ്ടതാരത്തിൻ്റെ പ്രകടന പരത കൊണ്ടോ, നീട്ടി ചൂളമടിക്കുന്നതോ തീയ്യേറ്ററിൻ്റെ ഉള്ളിലെ അനുഭൂതിയായിരുന്നു...

പിന്നീട് വീഡിയോ കാസറ്റിൻ്റെയും സിഡി യുടെയും വരവോടെ പ്രദർശനം നിലച്ചുപോയത് ഗ്രാമപ്രദേശങ്ങളിൽ മാത്രമല്ല.. നഗരങ്ങളിലുമാണ് .. മട്ടന്നൂർ പഴയ സ ഹീന പൂട്ടിപ്പോവുകയും ആധുനിക കാലത്ത് Multiplux ആയി മറ്റൊരു സ്ഥലത്ത് പ്രദർശനം ആരംഭിക്കുകയും ചെയ്തു..അങ്ങിനെ പ്രധാന സ്ഥലങ്ങളിലും മാളുകളിലും ഇപ്പോൾ പ്രദർശനം വീണ്ടും തുടങ്ങുന്നുണ്ട്.. അക്കാലങ്ങളിൽ പത്രങ്ങളിൽ സിനിമ പ്രദർശന പരസ്യം സാകൂതം ശ്രദ്ധിക്കുമായിരുന്ന ബാല്യമായിരുന്നു എൻ്റെത്..
കണ്ണൂർ ജില്ലക്ക് വെളിയിൽ നിന്ന് എറണാകുളം ഷേണായീസിൽ നിന്ന് സിനിമ കണ്ട ഒരു ഓർമ്മയുണ്ട്.. അതും അച്ഛൻ്റെ കൂടെ ഏതോ ഒരു യാത്ര പോയപ്പോഴായിരുന്നു .. ഷേണായീസ് തീയ്യേറ്റർ എക്കാലത്തേയും മികച്ച തീയ്യേറ്റർ ആയിരുന്നു .. സിനിമ ശാലകളുമായി ബന്ധപ്പെട്ട സ്ഥലപ്പേരുകൾ തന്നെ കൊച്ചിയിലുണ്ട്'..പത്മ വഴി, മേനക വഴി എന്നൊക്കെ ബസ്സിൻ്റെ ബോഡുകളിൽ കാണാം..

മറ്റൊരു അനുഭവം പറയാനുള്ളത്, ഐടിഐ പoനത്തിന് ശേഷം, അപ്രൻ്റിഷിപ്പിന് വേണ്ടി മദ്രാസിൽ (ഇന്നത്തെ ചെന്നൈ) ചെന്നപ്പോൾ, ഞങ്ങൾ താമസിച്ചു പഠിച്ച സ്ഥലമായിരുന്നു, ആവടി.. അവിടെ "കുമരൻ '' എന്നു പേരുള്ള സിനിമ ടാക്കീസ് ഉണ്ടായിരുന്നു .. 1989,90ലായിരുന്നു സംഭവം.. ആ ടാക്കീസിൽ എന്നും മലയാള പടമായിരിക്കും ഉണ്ടാവുക.. മിക്കവാറും ജയൻ്റെ ഹിറ്റു സിനിമകളാവും കാണുക...സബർബൻ റെയിൽവേയുടെയും, മറ്റു റയിൽ പാളങ്ങളും മുറിച്ച് കടന്ന് സൈക്കിൾ വാടകക്കെടുത്ത് ഞങ്ങൾ പത്തോളം മലയാളി പയ്യന്മാർ ടാക്കീസിൽ പോകും, മിക്കവാറും ശനിയാഴ്ചകളിൽ... അവിടെ നടക്കുന്ന സംഗതി എന്തെന്നു വച്ചാൽ പ്രശസ്ത മലയാള സിനിമകൾ പ്രദർശിപ്പിക്കുന്നു എന്ന നാട്യത്തിൽ നീല ചിത്ര രംഗങ്ങൾ തിരുകിക്കയറ്റിയായിരുന്നു മിക്കപ്പോഴും പ്രദർശനം തുടരുക.. ആദ്യകാലങ്ങളിൽ ഇത്തരം കാര്യങ്ങളിൽ ധാരണയില്ലാതെ സിനിമ കാണുകയായിരുന്നെങ്കിൽ, പിന്നീട് ചെറുപ്പത്തിൻ്റെ ചോര തിളപ്പിൽ അവിടെക്ക് പോവുക പതിവാക്കി .. അതിന് വിരാമമുണ്ടായത് ഒരിക്കൽ സിനിമ കഴിഞ്ഞ് വരുമ്പോൾ പോലീസ് കൈകാണിച്ചു നിറുത്തി .. ഞങ്ങൾ ഡിഫൻസ് ഫാക്ടറിയിൽ അപ്രൻറി ഷിപ്പിന് വന്നവരാണെന്ന് ID കാണിച്ചപ്പോൾ ബഹുമാനത്തോടെ പെരുമാറുകയും ഞങ്ങൾക്ക് എക്സ്കോർട്ടു തന്നു കൊണ്ട് കൂട്ടത്തിൽ മലയാളം സംസാരിക്കുന്ന കന്യാകുമാരിക്കാരനായ ഒരു പോലീസ് കാരൻ പറഞ്ഞത് ഈ മേഖല പോക്കറ്റടിക്കാരുടെ കേന്ദ്രമാണ് ഇനി ഇങ്ങനെ വരരുതെന്നായിരുന്നു .. അങ്ങിനെ എന്തെല്ലാം അനുഭവങ്ങൾ..
എൻ്റെ ഒരു കസിനുണ്ട്.. സിനിമ കാണാനായി കോഴിക്കോട് ജില്ലയിൽ വരെ പോയിട്ട് സിനിമ കാണുമായിരുന്നു .. സിനിമ ഭ്രാന്തന്മാർ കുറെ പേരെ അറിയാം..
അതു പറയുമ്പോഴാണ് പറയാൻ ബാക്കി വച്ച കാര്യം ഓർമ്മ വന്നത്.. ഇന്നും ലാഭേച്ച ഒട്ടും ചിന്തിക്കാതെ നാലു പേർ മാത്രമായാൽ പോലും സിനിമ കാണിക്കുന്ന ഒരു ടാക്കീസ്, എൻ്റെ ഇപ്പോഴത്തെ വാസസ്ഥലമായ കീഴല്ലൂരിനടുത്ത പ്രദേശമായ വേങ്ങാട് എന്ന സ്ഥലത്തുണ്ട് ..

"വേങ്ങാട് റാണി "

ശ്രീധരൻ എന്ന വ്യക്തിയാണ് ഈ ടാക്കീസ് ആരംഭിച്ചത്.. ഒരു പാട് വർഷക്കാലം അദ്ദേഹം ഈ സിനിമ ശാലയെ ഔ പാട് കാലം കൈപിടിച്ച് കൂടെ നിറുത്തി.. ഇപ്പോൾ അദ്ദേഹത്തിൻ്റെ മകൻ ശ്രീജിത്ത് ആണ് ഇപ്പാൾ കൈകാര്യം ചെയ്തു പോരുന്നത് .. ടിക്കറ്റ് വിതരണം തൊട്ട് proection. റൂമും വരെ കൈകാര്യം  ചെയ്തു കൊണ്ട് തികച്ചും വൺ മാൻ ഷോയിലൂടെ അതിജീവനത്തിൻ്റെ മാർഗ്ഗം തേടുകയാണ് ആധുനിക കാലത്തും വേങ്ങാട് റാണിയെ പോലുള്ള ടാക്കീസുകൾ ..കീഴല്ലൂർ,അഞ്ചരക്കണ്ടി, വേങ്ങാട് പ്രദേശത്തുള്ളവരുടെ നല്ല സഹകരണം പലപ്പോഴും വേങ്ങാട് റാണിക്ക് ലഭിക്കാറുണ്ട്..
രസകരമായ വസ്തുത, നാളിതെവരെയായി എനിക്ക് അവിടെ നിന്ന് ഒരു സിനിമ പോലും കാണാൻ സാധിച്ചിട്ടില്ലെന്നതാണ് .. വളരെ അടുത്തായിട്ടും .ഇന്ന് ലോകം നമമുടെ വിരൽ തുമ്പിൽ എത്തിയിട്ടുണ്ടെങ്കിലും, ഗ്രാമീണതയുടെ മുഖമുയുള്ള റാണീ ടാക്കീസുപോലുള്ള ഇടങ്ങളിൽ പോയിരുന്ന് സിനിമ കാണുവാനും, നേരത്തെ പറഞ്ഞതു പോലെ നീട്ടി ചൂളമടിക്കാനുമുള്ള  മോഹം എന്നെങ്കിലും സാഫല്യമാകുമെന്നാശിക്കാം !!
by
@ copy Right Reserved ..
കൃഷ്ണ കുമാർ കൂടാളി
ഗോകുലം, കീഴല്ലൂർ

മൊഴി മറന്ന ചിരിപ്പൂക്കൾ

മൊഴി മറന്ന ചിരിപ്പൂക്കൾ .. ( കഥ )
-------------------------------------
ഹരി ചരൺ ചൗരസ്യ,
അതായിരുന്നു അയാളുടെ പേര്...
നീണ്ടു മെലിഞ്ഞ പാവം പിടിച്ചൊരാൾ..
ഈ അഞ്ചു നില സൗധത്തിന്റെ മട്ടുപ്പാവിൽ നിന്നാൽ മഹാനഗരത്തിന്റെ സിരകളിൽ തീപ്പിടിച്ച പോലെ ബഹളമയമായ തിരക്കിട്ട  പാച്ചലുകൾ കാണാം, മരണവെപ്രാളം പിടിച്ച വരെ പോലെ... ആയത് വാഹനങ്ങൾക്കാവട്ടെ മനുഷ്യർക്കാവട്ടെ ,എന്തിന് ഈ വലിയ കെട്ടിടത്തിൽ കുടുകൂട്ടിയിരിക്കന്ന ചങ്ങാലി പ്രാവുകളിൽ വരെ അതേ പ്രവണത കാണുന്നു..

എന്നാൽ, മേൽ പറഞ്ഞ എല്ലാത്തരം തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് മാറിക്കൊണ്ട്, എന്നും പ്രഭാതങ്ങളിൽ, വളരെ സാവധാനം തന്റെ മുറുക്കാൻ ഉന്തുവണ്ടി തള്ളി ക്കൊണ്ടുപോവുമ്പോൾ, ഒപ്പമുളള ഏകദേശം പത്തു പതിമൂന്നു വയസ്സ് പ്രായം തോന്നിക്കുന്ന, കൊലുന്നനെയുള്ള ഒരു പെൺകുട്ടി , ആ ഉന്തുവണ്ടിയിൽ കെട്ടിത്തൂക്കിയ പിച്ചള കൊണ്ടുള്ള മണി മുഴക്കിക്കൊണ്ട് കൂടെ  കടന്നു പോവുന്നത് താൻ ഈ മട്ടുപ്പാവിൽ നിന്ന് കൗതുകത്തോടെ നോക്കി നില്ക്കാറുണ്ട്.. കൂടാതെ ഒരു ചെറിയ മർഫി റേഡിയോയും കൂടെയുണ്ടാവും..  ആ റേഡിയോയിൽ നിന്ന് രാവിലെ 6-45 ന് ആരംഭിക്കുന്ന സംസ്കൃതം വാർത്ത തുടങ്ങുന്നത്, ഉന്തുവണ്ടി ഈ കവലയിലെത്തുമ്പോഴായിരിക്കും, എന്നത് ഇത്ര കണശമായി സമയക്രമം പാലിക്കാൻ ഇയാൾക്ക് എങ്ങിനെ സാധിക്കുന്നു എന്ന് പലപ്പോഴും താൻ അതിശയം കൂറിയിട്ടുണ്ട് ..

അതേസമയം തന്നെയാവും, ഇത്തിരി വടക്കോട്ട് മാറിയിട്ടുള്ള റെയിൽ പാളത്തിലൂടെയുള്ള ഹൗറ എക്സപ്രസ്സ് കൂകി പാഞ്ഞു  പോവുന്നതും.. തീവണ്ടി ഇടക്ക് കൃത്യത തെറ്റിക്കാറുണ്ടെങ്കിലും ചൗരസ്യ തന്റെ പതിവ് രീതികൾ തെറ്റിക്കാറില്ല ..
കിഴക്കുണരുന്ന വെൺകൊറ്റികൾ അകലങ്ങളിലേക്ക് പറന്നകലുന്നത് പടിഞ്ഞാറുള്ള ഏതോ കൂറ്റൻ ഫാക്ടറി തുപ്പുന്ന തീപ്പുക കുഴലുകൾക്ക് അരികിലൂടെയാണ്.. മാനത്ത് പടരുന്ന കരിപ്പുകകൾക്കിടയിലൂടെ എന്തിനാണാവോ അവറ്റകൾ പറക്കുന്നത്?
പ്രഭാതങ്ങളിലെ ഇത്തരം സ്ഥിരം കാഴ്ചകൾ എത്ര കണ്ടാലും തനിക്ക് മതിവരാറില്ല... അക്കാര്യം പാൽക്കാരൻ കേശവ് പത്ര എന്നും പറയാറുണ്ട്..
ബാബു ജീ, റോജ് മേം, ആപ് കിത്തനാ സമയ് സേ ഇസ് ജഗാ പർ ഖടാ ഹോകർ സബ് ജഗാ പർ ദേഖേതേ രഹ്താ ഹൂം..?

അതെ ശരിയാണ്.. എനിക്ക് ഈ നഗരകാഴചകളും, ശബ്ദമാനസങ്ങളും അത്രയും പ്രിയപ്പെട്ടത് തന്നെ..
കേശവ് പത്ര ഒരിക്കൽ പറയുകയുണ്ടായി....
ബാബു ജീക്കറിയാമോ?, ഹരിചരണിൻ്റെ കൂടെയുള്ള പെൺകുട്ടി ഒരു ഊമപ്പെണ്ണാണെന്ന്..?
ഊമയാണെങ്കിലെന്താ? നല്ല ഐശ്വര്യം തുളുമ്പി നില്ക്കുന്ന ശ്രീത്വമുളള മുഖം...

ഒരു നിമിഷം താൻ, വടക്കെതിലെ അമ്മിണിയമ്മയുടെ മകൾ ഉമയെ ഓർത്തു പോയി .. നീണ്ട മുഖവും, തിളക്കമുള്ള കണ്ണുകളും. ചന്ദന കുറിയുമണിഞ്ഞ്, പാടത്തിനക്കരെയുള്ള കൃഷ്ണൻ്റെ അമ്പലത്തിൽ നിന്ന് തൊഴുതു മടങ്ങുന്ന ഉമയെന്ന ഊമപ്പെണ്ണിനെ ! അവൾ ഇപ്പോൾ എവിടെയാണാവോ?
      ഈ പെൺകുട്ടിക്കും അവളുടെ വിദൂര ഛായയില്ലേ? മനസ്സു മന്ത്രിച്ചു..
അതിനും ഉത്തരം പറഞ്ഞത് കേശവ് പത്രയാണ്..

"ബാബു ജീ സുനിയേ, ഓ ഉന്കാബേട്ടി നഹി ഹേ.."
ഒരു രഹസ്യം പറയുന്നതു പോലെ അയാൾ പറഞു ..

കേശവ് പത്ര പശ്ചിമ ബംഗാൾ സ്വദേശിയും , ഹരിചരൺ ചൗരസ്യ വാരണാസിക്കാരനുമാണ് ..

ഈ മഹാനഗരത്തിലെ ലക്ഷക്കണക്കിനാളുകൾ അധിവസിക്കുന്ന ചേരിയിലെ അയൽപക്കക്കാരുമാണ് ഇരുവരും, അയൽപക്കമെന്ന് പറയാനാവാത്ത കൊച്ചു കൊച്ചു *ഛോപ്ഡികളിലെ ഒരു വാതിൽ മറയുടെ ഇരുപുറ താമസക്കാർ ..  ഇത്തിരി പോരുന്ന സൗകര്യങ്ങളിലും മനസ്സിൻ്റെ വിശാലത കാത്തു സൂക്ഷിക്കുന്നവർ.. പരിമിതമായ സൗകര്യങ്ങളെ വിശാലമായി ഉൾക്കൊള്ളുന്നവർ..

താൻ എന്നും ഓഫീസിലേക്ക് ഇറങ്ങാൻ നേരമാകും, ഹരിചരൺ ചൗരസ്യയും, പെൺകുട്ടിയും അന്നന്നത്തെ വില്പന കഴിഞ്ഞ് ഉന്തുവണ്ടിയുമായി ഇതുവഴി കടന്നു പോവുക ..
പലപ്പോഴും  ചൗരസ്യ നിർവ്വികാരനായിട്ടാവും കടന്നു പോവുക.... ഒന്നും മിണ്ടാറില്ല .. എന്നാൽ കൂടെയുള്ള  പെൺകുട്ടി മിക്കപ്പോഴും തന്നെ നോക്കി ചിരിക്കാറുണ്ട്.. അവളുടെ ചിരിക്ക് എന്ത് അഴകാണെന്നോ ..
അന്നും പതിവുപോലെ ചൗരസ്യയും, പെൺകുട്ടിയും ഉന്തുവണ്ടിയുമായി തിരിച്ചു വരുന്നത് കണ്ടു.. എന്നുമുള്ളതു പോലെ അവർ ഒന്നും മിണ്ടാതെ കടന്നു പോവുമെന്ന് പ്രതീക്ഷിച്ച തൻ്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് അന്നാദ്യമായി ചൗരസ്യ തൻ്റെ അടുക്കൽ വന്നിട്ട് എന്തോ ചോദിച്ചു.. അയാളുടെ കൂടെയുള്ള പെൺകൊച്ചിൻ്റെ ഭംഗിയുള്ള ചിരിയിൽ എൻ്റെ ചിന്തകൾ എവിടെയോ ഉടക്കി നില്ക്കുകയായിരുന്നു ..
ഇതിന് മുമ്പും ഇതേ ചിരി താൻ കണ്ടിട്ടുണ്ടെങ്കിലും, എന്തുകൊണ്ടോ ഒരു പ്രത്യേക ആകർഷണം തനിക്ക് ഈ കുട്ടിയോട് ഉണ്ടെന്നുള്ള ബോധ്യം വന്നപ്പോഴാണ് ചൗരസ്യ ചോദ്യം വീണ്ടും ആവർത്തിച്ചത് ..

   "സാബ് ജീ ആപ് കേരൾ സേ ഹേ ക്യാ?"
എത്ര ഭവ്യതയോടെയുള്ള ചോദ്യം ..

അതെ എന്ന് ഉത്തരം പറഞ്ഞപ്പോൾ ,താൻ തിരിച്ചു ചോദിച്ചു..

ഞാൻ കേരള ക്കാരൻ തന്നെ .. എന്താണ് അങ്ങിനെ ചോദിക്കാൻ കാരണം എന്ന് ഹിന്ദിയിൽ തിരിച്ചു ചോദിച്ചപ്പോൾ അയാൾ പറയുകയാണ് ..

സാബ്ജീ .. അഗർ മേം, ആപ് കോ തക്ലീബ് ദേതേ ഹോ തോ മാഫ് കർദ്ദീജിയേ ..
ഇല്ല, എനിക്കൊരു ബുദ്ധിമുട്ടും ഇല്ല .. താങ്കൾ പറഞ്ഞോളൂ ..

തൻ്റെ വാക്കിലെ മിതത്വം കണ്ടിട്ടാവണം അയാൾ മനസ്സിലെ ചെപ്പുകൾ അഴിക്കാൻ തുടങ്ങി ..
അയാളുടെ നില്പും ഭവ്യതയും കണ്ടപ്പോൾ ദയ തോന്നിയ താൻ അയാളോടു പറഞ്ഞു ..
വരൂ നമുക്ക് ആ *ഡാബയിൽ ചെന്ന് ചായ കുടിച്ചു കൊണ്ട് സംസാരിക്കാം..
ബേട്ടികോ ഭീ ബുലായിയേ..

അതു കേട്ടു അയാൾ പെൺകുട്ടിയെയും വിളിച്ചു കൊണ്ട് തൻ്റെ കൂടെ ചായക്കടയിലേക്ക് വന്നു..

  ചൗരസ്യയോട് ഇരിക്കാൻ പറത്തിട്ട് ചായക്ക് ഓർഡർ കൊടുത്തു.. പെൺകുട്ടിയോട് അവിടെയുള്ള ബഞ്ചിൽ ഇരിക്കാൻ പറഞ്ഞിട്ടും ഇരിക്കാതെ അവൾ ചിരിച്ചു  കൊണ്ട് അങ്ങിനെ തന്നെ നിലക്കുകയാണ്.. ഡാബക്കാരൻ ചായകൊണ്ടു തന്നു.. *ഇലാച്ചിയിട്ട നല്ല അസ്സൽ ചായ..

ചൂടു ചായ മൊത്തിക്കുടിക്കുന്നതിനിടെ ചൗരസ്യ തന്നോട് സഹായം ചെയ്യാമോ എന്ന് ആവർത്തിച്ചു ചോദിച്ചു..
സാബ്ജീ .. മേരാ *ഛോപഡി മേം ഏക് ചിട്ടി ഹെ..
ആപ്കാ കേരൾ കീ ഭാഷാ സേ ലിക്കാ ഹുവാ ഹേ.. ഇധർ അബ്കോയി നഹിഹേ, വോ പഠനേ കേ ലിയേ ,ആപ് കാ അലാവാ ..
ഓ.. അപ്പോൾ അതാണ് കാര്യം.. ഇപ്പോഴല്ലേ തനിക്ക് കാര്യം പിടികിട്ടിയത്..

ഇങ്ങേരുടെ കുടിലിൽ നിന്ന് കിട്ടിയ മലയാളത്തിലുള്ള എഴുത്ത് വായിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾക്കിടയിലാണ്, അദ്ദേഹത്തിന് താൻ ഒരു മലയാളി ആണെന്ന് മനസ്സിലായതും, ആയത് വായിക്കാൻ വേണ്ടി തന്നെ തേടി വന്നതും ..

ഞാൻ, തിരിച്ചും ചോദിച്ചു..
ആപ്കോ കൈസേ  മാലൂം പഢാ? മേം... കേരൾ കാ ഹൂം?
ഞാൻ ഒരു മലയാളെന്ന് എങ്ങിനെ അറിഞ്ഞെന്ന് ചോദിക്കണമല്ലോ..

"മേരാ പഠോസീ ഹേ, കേശവ് പത്ര, ഉസ്നേ ബതായ സാംബ്ജീ .. "

അല്ലെങ്കിലും കേശവ് പത്ര ഒരു വിട്ടു വായനാണ് .. തനി നാരദൻ...
എന്തായാലും കേശവ് പത്ര തന്നോട് മുമ്പൊരു കാര്യം  പറഞ്ഞത് ശരിയാണോ എന്ന് ചോദിക്കണമല്ലോ..

ആപകീ ബേട്ടി അമേശ അസ്തീ രഹ്തീ ഹേ ക്യാ .. ഐസാ മുഝേ മെസൂസ് ഹോതാ കേ , ഇസേ മേനേ കഭീ ദേഖാ ഹേ..

താൻ ഈയിടെ മാത്രമായി കണ്ടുവരുന്നതും, എന്നും ചിരിച്ചു കൊണ് മാത്രം കാണപ്പെടുന്ന താങ്കളുടെ മകളെ എവിടെയൊക്കയോ കണ്ടതായൊരു തോന്നൽ തനിക്ക് അനുഭവപ്പെടുന്നുണ്ടെന്ന് ചൗരസ്യയോട് പറഞ്ഞപ്പോൾ അയാൾ ഒന്ന് പരുങ്ങിയതായി തോന്നി..
തൻ്റെ തോന്നൽ ശരിവച്ചു കൊണ്ട് ഹരിചരൺ ചൗരസ്യ തുടർന്നു..

സാബ്ജീ സഹീ ബാത് ബോലേഗേ തോ  .. ഏഹ് മേരീ ബേട്ടി നഹി ഹേ ജീ,, ഏ ബഹുത് ബഢാ കഹാനി ഹേ... സാബ്ജീ ..

"അച്ഛാ.. "

താൻ അതിശയം കൂറിയതു പോലെ അയാളോട് സംസാരം തുടരാൻ തൻ്റെ മനസ്സ് പ്രേരിപ്പിച്ചു.
അല്ലെങ്കിലും, കഥകൾ കേൾക്കാൻ പണ്ടേ തനിക്കിഷ്ടമാണല്ലോ..

അഴകാർന്ന ചിരിയുള്ള ഈ കുട്ടിയുടെ കഥ,
അയാൾ പറയുന്നതിന് മുമ്പേ തന്നെ, ഇപ്പോൾ അയാളുടെ  കൂടെ കാണുന്ന പെൺകുട്ടി ചൗരസ്യയുടെ മകളല്ലെന്ന് തനിക്ക് മുന്നെ തന്നെ മനസ്സിലായിരുന്നെങ്കിലും, അയാളുടെ നാവിൻ തുമ്പിൽ നിന്ന് തന്നെ കേട്ടപ്പോൾ സമാധാനമായി..
എങ്കിലും അയാൾ പറയാൻ പോവുന്ന കഥ എന്തായിരിക്കും?.
താൻ അക്ഷനനാണ്...
അയാൾ കഥ പറഞ്ഞു തുടങ്ങി ..

ഓഫീസിൽ പോകാനായി ഇറങ്ങിയ താൻ  അയാൾ പറയുന്ന ഓരോ വാക്കുകളും എന്നിൽ കൂടുതൽ ആകാംക്ഷ കൂട്ടുന്നവയായിരുന്നു....
അയാളുടെ വാക്കുകൾ എന്നിലെ ചിന്തകളെ ഉദ്ദീപിക്കുന്നവയായിരുന്നു ..

  ഇതിന് മുമ്പ് ഹരിചരൺ ചൗരസ്യയുടെ പ്രവർത്തന കേന്ദ്രം ചർച്ച് ഗേറ്റ് പരിസരവും, ഗേറ്റ് വേ ഇന്ത്യ പരിസവും കേന്ദ്രീകരിച്ചായിരുന്നു .. തൻ്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ അമ്മാവൻ്റെ മകളെ കല്യാണം കഴിച്ച ചൗരസ്യക്ക് പത്തു വർഷമായിട്ടും കുട്ടികളില്ലാത്തതിനാൽ എന്നും ദു:ഖിതരായിരുന്നു, വാരണാസിയിൽ നിന്ന് ഇവിടെ വന്ന് സ്ഥിരതമാസമാക്കിയിട്ട് അഞ്ചു വർഷം കഴിഞ്ഞു ..അന്നു മുതൽ മുംബാ ദേവീ മന്ദിറിൽ പോയി പ്രാർത്ഥിക്കമായിരുന്നു .. ചൗരസ്യയും ഭാര്യയും...
അങ്ങിനെയിരിക്കേ ദിനേനയുള്ള തൻ്റെ ഉന്തുവണ്ടിയുമായി പോവുന്നതിനിടെ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ കടലിലേക്ക് ഇറങ്ങുന്ന പടവുകൾക്ക് അരികിൽ ബോധരഹിതയായ ഒരു സ്ത്രീയേയും, മാറോടടക്കിയ നിലയിൽ ഒരു കൈ കുഞ്ഞിനേയും കണ്ടത്.. പലരും ഈ കാഴ്ചകൾ കണ്ടിട്ടും അനങ്ങിയതേ ഇല്ല ..
എന്തുകൊണ്ടോ കൈ കുഞ്ഞിനെ കണ്ടപ്പോൾ ഉപേക്ഷിച്ചു പോരാൻ തനിക്ക് തോന്നിയില്ലെന്ന് ചൗരസ്യ പറഞ്ഞത് ഗദ്ഗദ കണ്ഠത്തോടെയായിരുന്നു ..

അയാൾ തുടർന്നു .. 

അതിനടുത്തുണ്ടായിരുന്ന പോലീസുകാരുടെ സഹായത്താൽ താൻ ബോധരഹിതയായ സ്ത്രീയേയും, കൈ കുഞ്ഞിനേയും കൂട്ടി നേരെ ആശുപത്രിയിലേക്ക് കൊണ്ടു പോയി .. ആശുപത്രിയിൽ നിന് തക്കസമയത്ത് ചികിത്സ ലഭിച്ചതിനാൽ ആ സത്രീ രക്ഷപ്പെട്ടു... അവർ സുഖം പ്രാപിച്ചു കൊണ്ടിരിക്കെ താൻ അവരോട് ഊരും, പേരുമൊക്കെ ചോദിച്ചു.. അവർ ആംഗ്യ ഭാഷയിൽ എന്തൊക്കെയോ മുദ്രകൾ കാണിച്ചു .. തനിക്കതൊന്നും മനസ്സിലായില്ലെങ്കിലും, വെറൊരു കാര്യം മനസ്സിലായി.. അവർക്ക് സംസാര ശേഷിയില്ലെന്ന് .. അതായത് ഊമയാണെന്..
ഹരിചരൺ ചൗരസ്യ ഇത്രയും പറഞ്ഞു നിറുത്തിയപ്പോൾ, തൻ്റെ തലക്കകത്തു നിന്നൊരു കൊള്ളിയാൻ പാഞ്ഞതു പോലെ തോന്നി, അത് കേൾക്കേണ്ട താമസം,
താൻ ചാടിയെഴുന്നേറ്റു അയാളോട് ചോദിച്ചു..

ആപ് ഫിർ വോ  ഔറത് കീ നാം നഹീ പൂച്ചാ? ചൗരസ്യ പറഞ്ഞു, താൻ പേരെന്താണെന്ന് വീണ്ടും ചോദിച്ചപ്പോൾ ആംഗ്യം കാണിക്കുകയായിരുന്നു, സാബ്ജീ ..

താൻ പിന്നെയും, അയാളോട് അവരെ കുറിച്ച് ഒരോരോ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു..
അയാൾ പറഞ്ഞ ഉത്തരത്തിലൊന്നും അവരുടെ പേരോ നാടോ മനസ്സിലാക്കാനായില്ല...

ഒടുവിൽ സഹികെട്ട് താൻ അയാളേട് ചോദിച്ചു..
"വോ അഭി കഹാം ഹേ?
ദൂസരാ സവാൽ, ഇസ് ലട്കീ കോ അപ്പനീ മാം കീ സാത് ക്യൂം നഹി ബേജാ "?

' ചൗരാസ്യയും, ഭാര്യയും പഞ്ചപാവങ്ങളായിരുന്നതിനാൽ അവരെ അങ്ങിനെ ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല.. തങ്ങളുടെ പരിമിതമായ സൗകര്യത്തിൽ അവർ അവരെയും കൂടെ താമസിപ്പിച്ചു...

"സാബ് ജീ ആപ് സുൻതാ നഹി ഹേ ക്യാ..?

ചൗരസ്യ ശ്രദ്ധ ക്ഷണിച്ചപ്പോഴാണ് ഇടക്കെപ്പോഴോ ചിന്തയിൽ ആണ്ടു പോയതാൻ അയാളുടെ വാക്കുകൾ വീണ്ടും ശ്രവിക്കാൻ തുടങ്ങിയത്..

ചൗരസ്യ വോ ഔറത് അഭി ആപ് കീ സാഥ് മേ ഹേ ക്യാ?
താൻ വീണ്ടും ചോദിച്ചു...
ഇല്ല ..
അയാൾ മറുപടി പറഞ്ഞു.
അവർക്ക് വീണ്ടും ഇടക്കിടെ ബോധക്ഷയം ഉണ്ടായിക്കൊണ്ടിരുന്നു.. ഇടക്ക് അപസ്മാരവും..
അപ്പോഴെല്ലാം ഞങ്ങൾ ആശുപത്രിയിൽ കൊണ്ടു പോവുമായിരുന്നു ..
ഏകദേശം അഞ്ചു വർഷം മുമ്പ്, ലോകമെമ്പാടും മഹാമാരി പടർന്നു പിടിച്ചപ്പോൾ ഈ മഹാ നഗരത്തേയും,വെറുതെവിട്ടില്ല...സ്വാഭാവികമായും ഞങ്ങളടക്കം എല്ലാവരെയും ബാധിച്ചപ്പോൾ അവരെ കൂടുതൽ ശ്രദ്ധിക്കാൻ പറ്റിയില്ല. ഈ ചോപഢയിൽ വന്ന ആരോഗ്യ പ്രവർത്തകർ കൂട്ടിക്കൊണ്ടുപോയ അവരെ കുറിച്ച് പിന്നീട് അടുത്ത ദിവസം വരെ യാതൊരു വിവരവും ലഭിച്ചിരുന്നില്ല .. വളരെ യാദൃശ്ചികമായാണ് മിനിഞ്ഞാന്ന് പഴയ അലമാരവൃത്തിയാക്കുമ്പോൾ ഒരു തുണിക്കെട്ടും അതിൽ കുറച്ച് പഴകി മുഴിഞ്ഞ ഏതാനും നൂറിൻ്റെ നോട്ടുകള്ളും. ചില്ലറ നാണയ തുട്ടുകളും ഒരു പഴയ ഡയറിയും, അതിനുള്ളിലെ ഈ കത്തുകളും കിട്ടിയത്.. ഡയറിൽ ചില നമ്പറുകളും കാണുന്നുണ്ട്.. കണ്ടിട്ട് ഫോൺ നമ്പറാണെന്ന് തോന്നി..തനിക്ക് അതൊന്നും വായിക്കാനറിയാത്തതിനാൽ കേശവ് പത്രയോട് ചോദിച്ചു.. അയാളാണ് പറഞ്ഞത് ഇത് "മലബാറി" ഭാഷയിലാണെന്..
അതിനാലാണ് സാബ്‌ ജീ താങ്കളെ വിളിച്ചത്..
ചൗരസ്യയോട് താൻ പറഞ്ഞു..

"കൽ ആത്തേ വക്ത് ലേകർ ആവോ "
ടികെ സാബ്ജീ ..

അയാളോട് താൻ ആവശ്യപ്പെട്ടത് പ്രകാരം ഡയറിയും കത്തുകളും കൊണ്ടുവന്നു...
 തൻ്റെ ഊഹം തെറ്റിയില്ല.. മലയാളത്തിൽ അതി മനോഹരമായ കൈപ്പടയിൽ കോറിയിട്ട കുറെ അക്ഷര മുത്തുകൾ .. പതിനാറു വർഷം മുന്നെയുള്ള ഡയറിയാണ് ..

 അതീവ ഉദ്യേഗത്തോടെ ഡയറി തുറന്നപ്പോൾ ആദ്യ പേജിൽ തന്നെ എഴുതി കണ്ട ഫോൺ നമ്പറുകളിൽ ഒന്ന് ഈ മഹാനഗരത്തിലെ ഏതോ പഴയ നമ്പറാണെന്ന് തോന്നി.. സംശയ നിവാരണത്തിന് പഴയ ഡയക്ടറി എടുത്തു നോക്കിയപ്പോൾ ഇങ്ങനെ എഴുതിയിരിക്കുന്നത് കണ്ടു..

"ആനന്ദ് മാജി തപസ് ധ്യാൻ - മാട്ടുംഗ "

ഏതോ സന്യാസിനി മഠമോ, ആശ്രമമോ ആയിരിക്കണം ..

ഡയരക്ടറിയിൽ നോക്കി പുതിയ നമ്പർ കണ്ടു പിടിച്ചു..
ഫോൺ ഡയൽ ചെയ്തു .. മറുതലക്കൽ ഒരു കുലീന സ്ത്രീ ശബ്ദം..

അതെ, ആനന്ദ് മാജീ മഠമാണ്..
ശരണ്യ മാജീ എന്നാണത്രെ സന്യാസിനിയുടെ പേര് ..

അപ്പോഴാണ് താൻ ഓർത്തത്, ആരെ കുറിച്ചാണോ തനിക്ക് അന്വേഷിക്കേണ്ടത്? അവരുടെ പേര് പോലും താൻ നോക്കിയില്ലല്ലോ എന്ന് ..
ഡയറിൽ എവിടെയും അവരുടെ പേര് എഴുതി കണ്ടില്ല .. താൻ ഓരോ പേജുകളും മറിച്ചു മറിച്ചു നോക്കി.. അതിലെ എഴുത്തുകൾ ശ്രദ്ധിക്കാൻ തുടങ്ങി ..

തൻ്റെ കണ്ണുകളിൽ ഇരട്ടു കയറുന്നുണ്ടോ? ഈ കയ്യക്ഷരങ്ങൾ തനിക്ക് പരിചിതമല്ലേ.. ഈ വാക്കുകൾ താൻ കേട്ടു മറന്നതല്ലേ? തൻ്റെ അന്ത: രംഗം തന്നോട് ചോദിക്കുന്നു ..
സംശയ നിവാരണത്തിനായി ഡയറിക്കുള്ളിലെ കത്തു തുറന്നു നോക്കി..
അതിലെ വരികൾ ഇതാ തനിക്ക് നേരേ വിരൽ ചൂണ്ടുന്നു ...

തലക്കുള്ളിൽ മരവിപ്പ് പടർന്നു കയറുന്നു..
നാവു വരണ്ടുപോവുന്നു..

ശബ്ദം പുറത്തു വരാതെ തൊണ്ടയsഞ്ഞു പോയിരിക്കുന്നു ..
 തനിക്ക് ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കിൽ..
തൻ്റെ പര വേശം കണ്ടപ്പോൾ ചൗരസ്യ പറഞ്ഞു...
സാബ് ജീ ക്യാ ഹുവാ..
സാബ്ജീ ..പാനീ പീയോ
അയാൾ തനിക്ക് വെള്ളം നീട്ടുകൊണ്ട് പറഞ്ഞു ..
ഇന്നാ കുടിക്ക് ..

അയാൾ നീട്ടിയ വെള്ളം ഒരു കവിളിറക്ക് കടിച്ചു തിനു ശേഷം തുടർന്ന് വായിച്ചു..

കാർമേഘം പെയ്തിറങ്ങിയതു പോലെ മഴ തോർന്നതു പോലെ കണ്ണുകളിലെ നനവ് കാരണം അക്ഷരങ്ങൾക്ക് തെളിമയില്ല.., ആയാസപ്പെട്ട് വായിച്ചു
 അവസാന വരികളിൽ കണ്ണുടക്കി ..
എന്ന്
സസ്നേഹം,
കുട്ടേട്ടൻ്റ മാത്രമായ ഊമപ്പെണ്ണ് ഉമ ...
എൻ്റെ ദൈവമേ..
ഒരു വെള്ളിടി പൊട്ടിയത് മാനത്തു നിന്നോ?അതോ തൻ്റെ തലക്കുള്ളിൽ നിന്നോ?
സപ്ത നാഢികളും തളർന്ന് പരവശനായി തീർന്ന തൻ്റെയടുക്കൽ ഓടി വന്നിട്ട് തനിക്ക് സാന്ത്വനം നല്കിക്കൊണ്ട് ചൗരസ്യ ചോദിച്ചു..

ആപ് ക്യൂം ഇത്തനാ പരിഷാൻ മേം.. മുത്സേ സമജ് നഹീം ആതാ ഹൂം

തൻ്റെ പരവേശം അയാൾക്ക് മനസ്സിലായിട്ടുണ്ടാവില്ല..

താൻ വിക്കി വിക്കിക്കൊണ്ട് പറഞ്ഞു
താങ്കൾ പരിപാലിച്ച് കൂടെ കൂട്ടിയ, നിങ്ങളന്വേഷിക്കുന്ന ആ സ്ത്രീ ആരെന്നറിയോ?
ഒരിക്കൽ തൻ്റെ പ്രാണനായിരുന്നവളായിരുന്നു അവൾ...

ചൗരസ്യ, നിയതിയുടെ നിയോഗം എന്നൊക്കെ പറയില്ലേ.. അതായിരിക്കാം നാം തമ്മിൽ കണ്ടു മുട്ടാനിടയായത്..

ദൂരെ കാണുന്ന മൈതാനത്ത് പട്ടം പറത്തി, കലപില കൂട്ടി കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളെ നോക്കി ലയിച്ചിരിക്കുകയാണ്, ചൗരസ്യയുടെ മക്കൾ ..
അല്ല തൻ്റെ മകൾ ..

"മിഴുങ്ങസ്യ"യായി നിന്ന ചൗരസ്യയോട് തനിക്ക് ഉമയോടുണ്ടായിരുന്ന അടക്കാനാവാത്ത പ്രണയവും,  സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം, നിസ്സഹായനായ തനിക്ക്  അവളെ പിരിയേണ്ടിവന്നതും, തുടർന്ന് അവൾ വിവാഹിതയാവുന്നു എന്ന് അറിഞ്ഞപ്പോൾ താൻ നാടുവിട്ട് ഈ മഹാനഗരത്തിൽ വന്നെത്തിയതും,, ഉമയെ അല്ലാതെ മറ്റൊരു പെണ്ണിനെ ഭാര്യയായി കാണാൻ കഴിയാത്തതിനാൽ താൻ ഇപ്പോഴും, അവിവാഹിതനായി തുടരുകയാണെന്നതും, ഈ പെൺകുട്ടി തൻ്റെ മകളായിരിക്കാനുള്ള സാധ്യതയും, എല്ലാം ചൗരസ്യയോട് വിശദീകരിച്ചു..

എല്ലാം കേട്ടു കഴിഞ്ഞമ്പോൾ വിതുമ്പിക്കരഞ്ഞുകൊണ്ട് ലോല ഹൃദയനായ അയാൾ പെൺകുട്ടിയുടെ കരം തൻ്റെ ഉള്ളം കയ്യിൽ വച്ച് തന്നിട്ട് പറഞ്ഞു ..
സാബ് ജീ, ആപ് ലേ ജായിയേ.. അപ്പനീ ബേട്ടീക്കോ..ലേ ജായിയേ..ലേ ജായിയേ..

ചൗരസ്യക്ക് തൻ്റെ പ്രാണനായ പെൺകട്ടിയെ പിരിയാനാവില്ലെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെ, പിന്തിരിഞ്ഞ് നടക്കാൻ തുടങ്ങിയ ചരസ്യയോട്  താൻ പറഞ്ഞു..

ചൗരസ്യ ..തല്ക്കാലം ഇവൾ നിങ്ങളുടെയും, ഭാര്യയുടെയും കൂടെ നിലക്കട്ടെ, തൻ്റെ ഉമയെ കണ്ടെത്തുന്നതു വരെ...
വളർന്നു വരുന്ന പെൺകുട്ടികൾ വീട്ടിൽ ഉള്ളപ്പോൾ, അവർക്ക് തുണയായിട്ട് സ്ത്രീകൾ തന്നെ വേണം..

പലവട്ടം അയാളോട് ചോദിക്കാൻ തുനിഞ്ഞ ചോദ്യം, താൻ ഇത്തവണ ചോദിച്ചു..

ചൗരസ്യ, താങ്കളെന്തു കൊണ്ടായിരുന്നു ഈ കുട്ടിയെ വീട്ടിൽ നിറുത്താതെ കൂടെ കൊണ്ടു നടക്കുന്നത് ..?

ഒരു നിമിഷം മൗനിയായ അയാൾ പറഞ്ഞു.
സാബ് ജീ.. ഞങ്ങളുടെ ചോപഢ പരിമിത സൗകര്യങ്ങൾ ഉള്ളതാണ്...പകൽ നേരങ്ങളിൽ ഭാര്യ, വീട്ടുജോലിക്കാരിയായി പോയിക്കഴിഞ്ഞാൽ അവൾ ഒറ്റക്കാവും. മാത്രമല്ല. തൊട്ടപ്പുറത്ത് കേശവ് പത്രക്ക് ഒരു മുതിർന്ന മകനുണ്ട്, കള്ളും *ഭാംഗുമായും .. നടക്കുന്നവൻ... അവനെ എനിക്ക് തീരെ വിശ്വാസമില്ല സാബ്ജീ ..

ചൗരസ്യ താങ്കൾ മഹാമനസ്കനാണ്.. കരുണ നിറഞ്ഞവൻ .. നിഷ്കളങ്കനായ താങ്കളെ എനിക്ക് "ബഹുത് പസന്ത് ഹേ" എന്നുള്ള തൻ്റെ ഇഷ്ടം പറഞ്ഞപ്പോൾ ആ സ്ഥൂല ശരീരം കണ്ണീർ വാർത്തു...

അയാളെ മാറോടണച്ചു കൊണ്ട് താൻ തുടർന്നു ..

താങ്കൾക്കും കുടുംബത്തിനും ഇന്നു മുതൽ എൻ്റെ ഫ്ലാറ്റിൽ താമസിക്കാൻ ഇടം തരാം, സമ്മതമാണോ?
സന്തോഷാശ്രുക്കൾ തുടച്ചു കൊണ്ട് ,വൈക്ലബ്യത്തോടെ അയാൾ പറഞ്ഞു.

"ഹം ബഹുത് ഗരീബ് ലോക് ഹേ സാബ് .. ജാതാ പഠാ ലിക്കാഭി നഹിയേ.... ആപ്കാ ജൈസാ ബഡാ ലോ കോംകെ സാത് കൈസാ ഹേ.."

ആകുലതയോടെ അയാൾ ഇത് പറഞ്ഞപ്പോൾ അയാളുടെ കരം കവർന്ന് തൻ്റെ തോളിൽ വച്ചു കൊണ്ട് മറുപടി പറഞ്ഞു..
താങ്കൾ ചോദിച്ചില്ലെ നിങ്ങൾ പാവപ്പെട്ടവരും, ഞങ്ങൾ വലിയവരുമെന്നും ..
ആ ധാരണ വേണ്ട കേട്ടോ..
ആരും വലിയവനോ, അല്ലെങ്കിൽ ചെറിയവനോ അല്ല ..
ഒരുവൻ ചെയ്യുന്ന നന്മ നിറഞ്ഞ കർമ്മങ്ങളാണ് അവനെ വലിയവനാക്കുന്നത് ..
ആയതിനാൽ ചൗരസ്യ താങ്കൾ വലിയവനാണ്..
ഇന്നുതന്നെ കുടുംബസമേതം ഇങ്ങോട്ട് പോന്നോളൂ.. താങ്കൾ ഇപ്പോൾ മുതൽ എൻ്റെ ബന്ധുവാണ് ..

അയാൾ, ആനന്ദത്തോടെ, പെൺകുട്ടിയുമായി പുതിയ തുടക്കത്തിനായി നടന്നകലുമ്പോൾ, ആ പെൺകുട്ടി ഒന്ന് കൂടി പിന്തിരിഞ്ഞു നോക്കിച്ചിരിച്ചു..താൻ ഒരിക്കൽ കൂടെ ഓടിച്ചെന്ന് വാത്സല്യത്തോടെ അവളെ മാറോണടച്ചപ്പോൾ അവളുടെ വിടർന്ന കണ്ണുകളിൽ താൻ നക്ഷത്ര തിളക്കം കണ്ടു.. അവളുടെ നുണക്കുഴികളിലേക്ക് നോക്കിയപ്പോൾ കണ്ടത് തൻ്റെ മുന്നിലുള്ളത് ഉമ തന്നെയാണോ എന്ന് ഒരു നിമിഷത്തേക്ക് തോന്നി..

അതെ ഇവൾ ഉമയുടെ മകൾ, തൻ്റെയും ..
ഇവളെ താൻ "അമ്മു " എന്ന് വിളിക്കും..
അമ്മു പോയ് വരൂ ..ഈ മട്ടുപ്പാവിൽ താൻ കാത്തിരിക്കും.. ആംഗ്യ ഭാഷയിൽ പറത്തപ്പോൾ അവളും തല കുലുക്കി സമ്മതിച്ചു..

കുടുംബ മഹിമയെന്ന ദുര കൊണ്ട് തനിക്ക് അന്യയായ എൻ്റെ ഉമയെ കണ്ടെത്തണം ..
അവളെങ്ങിനെ ഈ മഹാനഗരത്തിൽ എത്തിപ്പെട്ടു എന്നതും അന്വേഷിക്കണം ..
അപ്പോൾ ശുഭ സൂചനയെന്നോണം പടിഞ്ഞാറൻ മാനത്ത് നിന്ന് വെൺകൊറ്റികൾ കൂടണയാൻ പറന്നു വരികയും, സാംയം സൂര്യൻ കനകാംബരം ചമയ്ക്കൂമ്പോൾ നഗരപാലിക മന്ദിരത്തിൽ നിന്നുള്ള സൈറണും മുഴങ്ങി.. രണ്ടും ശുഭസൂചനകളാണ്..
തൻ്റെ ഉമയെ താൻ കണ്ടെത്തും..
താൻ കണ്ടെത്തും.. 
ഞാൻ എന്നോടു തന്നെ പറഞ്ഞു ..
                          - ശുഭം -
 by: 
കൃഷ്ണ കുമാർ.കൂടാളി
ഗോകുലം - കീഴല്ലൂർ..

@ Copy Right Reserved
NB : ചില ഹിന്ദി വാക്കുകളുടെ അർത്ഥങ്ങൾ:
* ഛോപഢീ .. = ചേരിപ്രദേശത്തെ കുടിൽ
* ഢാബ   = ചെറിയ ചായക്കട
* ഇലാച്ചി = ഏലക്കായ.
*ഭാംഗ് = കഞ്ചാവിൽ നിന്നുള്ള ഒരു തരം  ലഹരി പാനീയം..
ചിത്രം - കടപ്പാട് - ഗൂഗിൾ