ഇന്നിന്റെ കല്പടവുകളിലെറി ഞാൻ നിലക്കവെ,
ഒന്നിടറിയതെന്റെ മനമോ പാദമോ?
ഇരുമിഴിക്കോണുകളിശ്രുകണങ്ങളുറവയായ്,
ഊർന്നിറങ്ങുന്നതെ,ന്നാത്മാവിലേക്കോ?
രാപ്പകലുകളിൽ കത്തിയെരിയുമീ പ്രയാസമാം
പ്രവാസ ജീവിത ഗാഥകളാരറിയുന്നൂ?
ഇരുണ്ട കോണുകളിലെവിടെയോ കടം കൊണ്ട
യാത്രകൾ കിതച്ചു നില്ക്കുവതാറിവൂ?
പരുക്കന്‍ പുറം ചട്ടകള്‍ക്കുള്ളിലെരിയും കനലുള്ള
മനസ്സിനുപോലുമാര്‍ദ്രതയുണ്ടെന്നറിയുമോ?
ഘടികാരം ചാലിക്കുമ്പോളാടുന്ന പെന്റുല സൂചികള്‍
പോലെയീജീവിതം കറങ്ങുന്നതെങ്ങോട്ടോ?
ജീവിത കഥകളി പദങ്ങളില്‍ രൌദ്ര ഭീമാദി വേഷ-
ഭൂഷാദിയാല്‍ അരങ്ങിന്റെ കരഘോഷങ്ങളെറ്റു-
വാങ്ങിയിട്ടൊടുവിലുടയാടയുടെ നിറം മങ്ങിയതാരാറിവൂ?
അന്തിമാനം കറുത്തു,ചന്തവും ചീന്തിയല്ലോ ?
വാഴക്കൈകള്‍ക്കീണം പകര്‍ന്ന മഴകമ്പിയിലൂടെതോ
ഗാന പല്ലവികളൊഴുകിയെത്തുവാനെത്ര ദൂരം ?
കര്‍ക്കിടക കാര്‍ക്കശ്യ വര്‍ഷ താണ്ടവങ്ങള്‍പോലുമിമ്പ-
മേറുമീ ഓര്‍മ്മകള്‍ക്കെത്ര സുഗന്ധമെന്നോ ?
കൂലം കുത്തി ഒഴുകി വന്ന മഹാമെരുവിനിടയിലാടി-
യുലഞ്ഞുപോയെങ്കിലും;ഈശനാശ കൈവെടിയാ-
വണ്ണമുലകിലൊരിടം കടം തന്നതാം കാരണമിന്നുമീ;
tതുഴയുന്നു വഞ്ചി ഇവ്വണ്ണമിനി എത്ര നാള്‍ ?
കൃഷ്ണ കുമാര്‍.കൂടാളി,
ദോഹ,ഖത്തര്‍..
ചിത്രം..(കടപ്പാട്-ഗൂഗിള്‍ )
