കീഴാളനായും, കിരാതനായും
ഊഴിയിൽ വാഴുന്നോനല്ലെ, എൻ്റെ
കീഴല്ലൂരപ്പൻ നീയല്ലേ?.. ശങ്കരാ..
കൈ തൊഴാം, കൂവള മാല തരാം ..
.
തിരു തെച്ചിപ്പൂക്കളും, ചെറുതുളസി
ദളങ്ങളും,, മാലേയ മാല്യമണിഞ്ഞ്
അതികാലെ, കുളിരല പൂണ്ട്,
ഗംഗാധരനിന്ദുചൂഢൻ തമ്പുരാനെ കണ്ട്,
ശ്രീലകത്തുതിരും ഢമരുവിൻ തുടി-
താളം കേൾക്കുവോൾ,
മൗലിയെ കണ്ടു ഞാൻ..
ചന്ദ്ര മൌലിയെ കണ്ടു ഞാൻ..
പണിയേറെയുണ്ടെന്നാകിൽ
പടിവാതിൽ കടന്നീടാൻ,
പതിവായെത്തും കാറ്റും
ചാരത്തണിയിക്കുമ്പോൾ, തിരുമേനിയെ
കണ്ടു തൊഴാനായ് ഈറൻ മിഴിയാൽ..
പലകുറി ജന്മം മാറി വരാനോ ,
ശിവ ശിവ നിന്നെ, കൈവല്യമോടെ
തൊഴുന്നേൻ ഞാൻ!
@ കൃഷ്ണ കുമാർ കൂടാളി
No comments:
Post a Comment