Friday, January 6, 2017

അഗ്നി ചിറകുള്ള മനസ്സ്

അയാള്‍ക്ക്  ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, ലാസ്റ്റ് ബസ്സിലെങ്കിലും  നാട് പിടിക്കുക, തീവണ്ടി കൂകി പാഞ്ഞു പോകുന്നുണ്ടെങ്കിലും, ഒച്ചിന്റെ വേഗമായാണ് അയാള്‍ക്ക് തോന്നിയത്, വല്ലാത്ത ദാഹം സീറ്റ്‌ നരികില്‍ കരുതി വെച്ച കുപ്പി വെള്ളത്തിനായി കൈ നീട്ടി തപ്പി നോക്കി,കാണുന്നില്ല തൊണ്ട വരളുന്നു. ആകെ പരവേശം.നെഞ്ചിനകത്തെ നെരിപ്പോടില്‍ നിന്നും തപിക്കുന്ന അഗ്നി ജ്വാലകള്‍ കണ്ണുകളെ ചുട്ടു പഴുപ്പിപ്പിക്കുന്നു ,ശബ്ദം പുറത്തു വരുന്നില്ല, നാവ് ചുരുങ്ങി പോകുന്നു, ഇപ്പോള്‍ തീവണ്ടി കൂകി പായുകയാണോ അതോ വട്ടം കറങ്ങുകയോ? ജാലക കമ്പികളില്‍ പിടിക്കാന്‍ ശ്രമിച്ചതെ ഓര്‍മ്മയുള്ളൂ,
അങ്കിള്‍, അങ്കിള്‍ എവിടുന്നു വരികയാണ്, അങ്കിളിനു എവിടെയാണ് പോകേണ്ടത്? ഒരു കൌമാരക്കാരന്റെ നേര്‍ത്ത ശബ്ദം കാതില്‍ പതിഞ്ഞു,പയ്യന്‍ നല്‍കിയ ജീവ ജലം ആര്‍ത്തിയോടെ കുടിച്ചപ്പോള്‍, പതുക്കെ അയാള്‍ക്ക്‌ കണ്ണ് തുറക്കാമെന്നായി, നിമിഷങ്ങള്‍ പോഴിയവേ അയാള്‍ പതുക്കെ കണ്ണുകള്‍ തുറന്നു ചുറ്റിലും പരതി, പ്രജ്ഞ നഷ്ടപ്പെട്ടവനെ പോലെ ചുറ്റും കണ്ണോടിക്കുകയല്ലാതെ ഒന്നും മിണ്ടാന്‍ കുറെ നേരത്തേക്ക്, അയാള്‍ക്ക്‌ സാധിച്ചില്ല, ഒടുവില്‍ മുത്ത്‌ പൊഴിയും പോലെ വാക്കുകള്‍ അയാളില്‍ നിന്ന് പൊഴിഞ്ഞു തുടങ്ങി...
ഞാന്‍ രാജന്‍, രാജാ ശേഖരന്‍ നായനാര്‍, സ്വദേശം പയ്യന്നൂര്‍, തിരുവനന്തപുറത്തു നിന്നും വരികയാണ്, നാളെ തിരിച്ചു അവിടേക്ക് തന്നെ പോകണം.. മോനെ ദൈവം കാതിടട്ടെ, പതുക്കെ അയാള്‍ കൊച്ചു പയ്യനെ വാത്സല്യത്തോടെ തലോടി,
ആട്ടെ, മോനെവിടുന്നു വരുന്നു ആരുണ്ട് മോന്റെ കൂടെ?
അങ്കിള്‍, ഞാന്‍ തിരുവനന്തപുരക്കാരനാണ്, എവിടെ പോകുന്നു എന്ന് ചോദിച്ചാല്‍ ഉത്തരമില്ല, ഞാന്‍ വീട്ടില്‍ അധിക പറ്റാണന്നു തോന്നിയപ്പോള്‍  ഇറങ്ങി വന്നതാണ്, അങ്കിളിന്റെ പരവേശ മുഖം കണ്ടപ്പോള്‍ എന്റെ അച്ഛനെ ഓര്‍മ്മ വന്നു, വഴക്കളിയാണങ്കിലും സ്നേഹ നിധി ആണ് എന്റെ അച്ഛന്‍ , ബിസ്സിനസ് പൊളിഞ്ഞപ്പോള്‍ മുഴു കുടിയനായി, ഇപ്പോള്‍ വീട്ടില്‍ വരാറില്ല, എന്റെ അമ്മ എന്നും വഴക്കാണ് ,അച്ഛനുമായി, എന്നെ ഇപ്പോള്‍ ആര്‍ക്കും വേണ്ടായ്തായി അങ്കിള്‍ അത് കൊണ്ട് ഇറങ്ങി പോന്നതാണ്,അങ്കിള്‍ ഒന്ന് ചോദിച്ചോട്ടെ ഞാന്‍ ഇന്ന് അങ്കിളിന്റെ കൂടെ വരട്ടെ? എനിക്ക് ഭയമാകുന്നു അങ്കിള്‍, എനിക്ക് എന്റെ അച്ഛനെയും അമ്മയെയും കാണണം.. പയ്യന്‍ കരച്ചിലിന്റെ വക്കിലാണ്..
തീവണ്ടി ഏഴിമല താണ്ടിയിരിക്കുന്നു..പയ്യന്നൂര്‍ എത്താന്‍ ഇനി ചെറിയ സമയം മതി... ലാസ്റ്റ് ബസ്സ്‌ കിട്ടുമോ ആവോ?
പയ്യന്നൂര്‍ സ്റ്റേഷനില്‍ വണ്ടി നിന്നു, പയ്യന്‍ തലകുനിച്ചിരിക്കുകയ്യാണ്. ദൈവമേ പയ്യനെ എങ്ങിനെ ഉപേക്ഷിക്കാനാ? എന്റെ ചന്തു വിനെ പോലെ തന്നെ അല്ലെ ഇവനും, പിന്നെ മറ്റൊന്നും ആലോചില്ല, മോനെ വേഗം എന്റെ കൂടെ വരൂ, ലാസ്റ്റ് ബസ്സ്‌ പിടിക്കണം വേഗമാകട്ടെ, പയ്യന് സന്തോഷമായി.
പാണപ്പുഴ ക്കുള്ള ബസ്സ്‌ പുറപ്പെടാന്‍ തയ്യാറായി നില്കൂന്നു, ബസില്‍ കയറി സീറ്റില്‍ ഇരുന്നപ്പോഴാണ് പയ്യന്റെ പേര് ചോദിച്ചത്, രാഹുല്‍ എന്നാണ് എന്റെ പേര്, വീട് കാട്ടാക്കട
അമ്മ ഇപ്പോള്‍ എന്നെ കാണാതെ കരയുകയവും അല്ലെ അങ്കിള്‍?
അയാള്‍ അതൊന്നും കേട്ടില്ല, അയാളുടെ മനസ്സ് തിരുവന്തപുരം RCC യിലെ ഓപ്പറേഷന്‍ ടേബിള്‍ കിടതിയിട്ടുള്ള മകന്‍ ചിന്തു വിനെ കുറിച്ചായിരുന്നു, ചിന്തു എന്ന് വിളിപ്പേരുള്ള രാഹുല്‍! ദൈവമേ ഞാന്‍ സുധയോട് എങ്ങിനെയാണ് കാര്യങ്ങള്‍ അവതരിപ്പികുക? കരള്‍ മാറ്റി വച്ചാല്‍ രക്ഷപെടുമാത്രേ? പണം എങ്ങിനെ എങ്കിലും കണ്ടെത്തണം ... ചിന്തകള്‍ പതുക്കെ മുറിഞ്ഞു മുറിഞ്ഞു പോകുന്നു....
++++++++++++++++++++++++++++++++++++++++++++++++++
പെട്ടെന്നാണ് ഞെട്ടി ഉണര്‍ന്നു ചാടി എഴുന്നേറ്റത്! റൂം മേറ്റ്‌ റിയാസിന്റെ ഉച്ചത്തിലുള്ള കൂര്‍ക്കം വലിയും, റൂമിലെ ശീതീകരണിയുടെ മുരള്‍ച്ചയും ആവാം  ട്രെയിന്‍ യാത്ര ആയി തോന്നിയത് ! അപ്പോള്‍ എന്റെ ചിന്തു? അവനെ പോലുള്ള വേറൊരു പയ്യന്‍?
ഖത്തറിന്റെ ആകാശ മേലാപ്പിനു ചൂട് കൂടിയിട്ടു ആഴച്ചകളായി, വാട്ടര്‍ ഡിസ്പെന്‍സറിലെ തണുത്ത ജലം ആകാംക്ഷ കൊടുമുടി ഇറക്കി വച്ചു, മൊബൈല്‍ നോക്കി സമയം , രാത്രി 11  മണി, അപ്പോള്‍ നാട്ടില്‍ 1.30 am , സുധ ഒക്കെ ഉറങ്ങി കാണും ? എങ്കിലും മനസ്സ് പറയുന്നു വിളിച്ചു നോക്കാന്‍, .. ഫോണ്‍ റിംഗ് ചെയ്തു ഒട്ടു സമയം കഴിഞ്ഞാണ് സുധ ഫോണെടുത്തത്.
എന്താ രാജേട്ട ഈ നട്ട പാതിരക്ക് ഈയിടെ ആയി ഇളക്കം കൂടുന്നുണ്ട് കേട്ടോ? സുധേ ചിന്തു എന്ത് ചെയ്യുകയാ? എന്താ രാജേട്ടാ? പാതിരാത്രിക്ക്‌ ചിന്തു വിനെ കുറിച്ച് ചോദിക്കുന്നത്? സുധേ അവനെവിടെ അത് പറ.. അവന്‍ ഉറക്കംമായി രാജേട്ടാ? സുധയുടെ മറുപടിയില്‍ ഉറക്കപ്പിചിന്റെ അലസ്യ സ്വരം. സുധേ ഒന്ന് നോക്കിയിട് വാ? ഞാന്‍ വല്ലാത്ത ദുസ്വപ്നം കണ്ടു അതാണ്‌..ഈ രാജേട്ടന്റെ ഒരു കാര്യം ? ഞാന്‍ നോക്കട്ടെ, രണ്ടു മിനിട്ടിനു ശേഷം സുധയുടെ കാള്‍ വന്നു ചിന്തു തലയില്‍ ഹെഡ് ഫോണ്‍ വച്ചു മൂളിപ്പാട്ടും പാടി അവന്റെ റൂമില്‍ അലസാനായി ഇരിപ്പുണ്ട്, ചിന്തു വിന്റെ അച്ഛാ..
സുധക്കറിയില്ലല്ലോ കുറച്ചു നിമിഷങ്ങള്‍ കൊണ്ട് ഞാന്‍ അനുഭവിച്ച വേദന?
ദൈവമേ നീ തന്നെ തുണ..പതിവ്വായി വിഷ്ണു സഹസ്ര നാമം ജപികകാറുള്ളത് ഇന്ന് ജപിച്ചില്ല...അഷ്ടോത്തരി നാമ ജപിച്ച് വീണ്ടും ഉറങ്ങാന്‍ കിടന്നു
ഇത്തവണ ഞെട്ടി ഉണര്‍ന്നത് റിയാസ്സാണ്. അവന്‍ എന്ത് സ്വപ്നമാണാവോ കണ്ടത്??
__________________________________________________________
കൃഷ്ണ കുമാര്‍.കൂടാളി
ഗോകുലം,കീഴല്ലൂർ..

6 comments:

  1. ഒരച്ഛന്റെ ആകുലതകൾ നന്നായി അവതരിപ്പിച്ചു.. ഇഷ്ടമായി.. നന്നായി എഴുതുന്ന താങ്കൾ എന്തേ ഇത്രനാളും ശ്രദ്ധിക്കപ്പെട്ടില്ല..എല്ലാ ആശംസകളും നേരുന്നു












    ReplyDelete
  2. ഹൃദയം നിറഞ്ഞ നന്ദി..സ്നേഹത്തിന്റെ ഭാഷക്ക്..

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. നല്ല ഒതുക്കത്തോടെ പറഞ്ഞു ...ചില സ്വപ്‌നങ്ങള്‍ ഇങ്ങിനെയാണ് വിടാതെ പിടികൂടും ..എഴുത്ത് തുടരുക അറിയിക്കുക ..ആശംസകള്‍ .

    ReplyDelete
    Replies
    1. നല്ല വാക്കുകള്‍ക്കു സ്നേഹത്തോടെ നന്ദി അറിയിക്കുന്നു..

      Delete